
ബെംഗളൂരു: മംഗലാപുരത്തെ മുത്തൂറ്റ് ശാഖയിൽ പുലർത്തെ മോഷണശ്രമം. മലയാളികളായ മൂന്നംഗ സംഘമാണ് മോഷണശ്രമം നടത്തിയത്. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപെട്ടു. കാഞ്ഞങ്ങാട് സ്വദേശികളായ മുരളി, ഹർഷദ് എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശിയായ അബ്ദുൾ ലത്തീഫ് എന്നയാളാണ് രക്ഷപെട്ടത്.
മംഗലാപുരത്തെ ഡെർളക്കട്ടെയിലെ മുത്തൂറ്റ് ശാഖയിലാണ് പുലർച്ചെ മൂന്ന് മണിയോടെ മൂന്നംഗ സംഘത്തിന്റെ മോഷണശ്രമം ഉണ്ടായത്. മുത്തൂറ്റ് ശാഖയുടെ മുൻവശത്തെ വാതിൽ പൊളിച്ചാണ് ഇവർ അകത്ത് കടക്കാൻ ശ്രമിച്ചത്. സെക്യൂരിറ്റി അലാം അടിച്ചതോടെ മുത്തൂറ്റിൻറെ കൺട്രോൾ റൂമിൽ വിവരം കിട്ടി. അവർ പൊലീസിനെ വിളിച്ച് പറഞ്ഞതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി.
പൊലീസ് വരുന്ന ശബ്ദം കേട്ട് ലത്തീഫ് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, മുരളിയും ഹർഷദും കെട്ടിടത്തിനകത്ത് കുടുങ്ങി. കേരളത്തിൽ വിജയ ബാങ്ക് മോഷണക്കേസ് പ്രതികളാണ് പിടിയിലായ മുരളിയും ഹർഷദുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments