Latest NewsNewsIndiaCrime

കാമുകനുമൊത്ത് ജീവിക്കാന്‍ മകനെ കൊലപ്പെടുത്തി, ‘ദൃശ്യം’ കണ്ടു മൃതദേഹം ഒളിപ്പിച്ച് പോലീസിനെ കുഴക്കി: യുവതി പിടിയിൽ

ഗാന്ധിനഗര്‍: കാമുകനുമൊത്ത് ജീവിക്കാന്‍ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. സൂറത്തിലെ ഡിന്‍ഡോലിയില്‍ നിര്‍മ്മാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലപാകത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട യുവതി തെറ്റായ വിവരം നല്‍കി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്തു. കുറ്റകൃത്യം മറയ്ക്കാന്‍ യുവതി ‘ദൃശ്യം’ സിനിമ പലതവണ കണ്ടതായും പോലീസ് അറിയിച്ചു.

രണ്ടര വയസുകാരനായ മകന്‍ വീര്‍ മാണ്ഡവിയെ കാണാനില്ലെന്ന പരാതിയുമായാണ് നയന മാണ്ഡവി പോലീസ് സ്‌റ്റേഷനിലെത്തിയത്. നയന ജോലിചെയ്യുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് കുഞ്ഞ് ആ സ്ഥലത്ത് നിന്ന് പുറത്തുപോയിട്ടില്ലെന്ന് മനസിലാക്കാക്കി. കുട്ടിയുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി പോലീസ് കുട്ടിയ്ക്കായി തിരച്ചില്‍ നടത്തി. കുട്ടിയെ കണ്ടെത്താന്‍ പോലീസ് നായയുടെ സഹായം തേടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഇതിന് പിന്നാലെയാണ് യുവതി ഝാര്‍ഖണ്ഡിലുള്ള തന്റെ കാമുകൻ കുട്ടിയെ കടത്തിക്കൊണ്ടുപോയതായി ആരോപണം ഉന്നയിച്ചത്. പോലീസ് ഇയാളെ ചെയ്‌തെങ്കിലും ഇയാള്‍ സൂറത്തിൽ എത്തിയതായി സൂചനകൾ ലഭിച്ചില്ല. നയന തൊഴിലെടുക്കുന്ന സ്ഥലത്തുനിന്ന് കുട്ടി പുറത്തുപോകുന്നതിന്റേയോ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ തെളിവുകള്‍ ലഭിക്കാത്തത് പോലീസിനെ കുഴക്കി. തുടർന്ന്, നയനയിലേക്ക് തന്നെ പോലീസിന്റെ സംശയം നീണ്ടു.

തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ മകനെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം കുഴിയില്‍ അടക്കം ചെയ്തതായും നയന മൊഴി നല്‍കി. എന്നാല്‍, പോലീസിന് കുഴിയില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. സമീപത്തെ കുളത്തില്‍ മൃതശരീരം എറിഞ്ഞുവെന്നായിരുന്നു നയനയുടെ പിന്നീടുള്ള മൊഴി. കുളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കിട്ടിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ ശരീരം മാലിന്യക്കുഴിയില്‍ എറിഞ്ഞതായി അറിയിച്ചു. തുടർന്ന് അവിടെനിന്ന് മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു.

അഹമ്മദാബാദിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ആത്മാവാണ് സബർമതി നദി: അമിത് ഷാ

കുട്ടിയുമായെത്തിയാല്‍ യുവതിയെ സ്വീകരിക്കാനാവില്ലെന്ന് ഝാര്‍ഖണ്ഡിലുള്ള കാമുകന്‍ പറഞ്ഞതോടെയാണ് കുട്ടിയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പ്രതി മൊഴി നല്‍കി. ഇതിനായി മകനെ കൊലപ്പെടുത്തുകയായിരുന്നു പ്രതി കണ്ടെത്തിയ മാര്‍ഗം. ദൃശ്യം സിനിമ കണ്ടാണ് മൃതദേഹം ഒളിപ്പിക്കാനുള്ള ആശയം ലഭിച്ചതെന്നും പ്രതി പോലീസിനോട് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button