KeralaLatest NewsIndia

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഷംനയ്ക്കായി മുഹമ്മദ് ഫീസടച്ചത് 6 ലക്ഷം: അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഉബൈദുള്ളയെ

സാമൂഹികമാധ്യമത്തില്‍ സ്ത്രീ ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ കൊളവല്ലൂര്‍ പൊലീസ് പിടികൂടി. ഗൂഡല്ലൂരിലെ ഉബൈദുള്ള(37)യാണ് പൊലീസിൻ്റെ പിടിയിലായത്. എസ്ഐ സുഭാഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പാടി അടിവാരത്തെ വീട്ടില്‍നിന്ന് ഉബെെദുള്ളയെ അറസ്റ്റുചെയ്തത്. കടവത്തൂര്‍ സ്വദേശി എന്‍കെ.മുഹമ്മദിൻ്റെ പരാതിയിലാണ് അറസ്റ്റ് നടന്നത്. വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

2019-ലാണ് ഷംന എന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലെ മെസഞ്ചറിലൂടെ ഷംന ഉബൈദുള്ളയുമായി മുഹമ്മദ് പരിചയപ്പെടുന്നത്. ചാറ്റുകളിലൂടെ ഇവർ കൂടുതൽ അടുക്കുകയായിരുന്നു. അടുപ്പത്തിൻ്റെ സ്വാതന്ത്ര്യം കൂടിയതോടെ വീട്ടിലെ കഷ്ടപ്പാടും ഫീസടയ്ക്കാനുള്ള ബുദ്ധിമുട്ടും `ഷംന´ മുഹമ്മദിനെ അറിയിച്ചു. പ്രത്യേക കോഴ്‌സിൻ്റെ പേര് പറഞ്ഞ് സെമസ്റ്റര്‍ ഫീസടയ്ക്കാനായി ഷംന പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പലതവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തതെന്നാണ് വിവരം.

കോഴ്സ് കഴിയാനുള്ള കാലാവധി കഴിഞ്ഞതോടെ ഷംന ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷനായി. ഒരു വര്‍ഷ കാലാവധിക്കാണ് പണം നൽകിയതെന്നാണ് മുഹമ്മദ് പറയുന്നത്. കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചത്. പരാതി രജിസ്റ്റർ ചെയ്ത പൊലീസ് ഷംനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് പരിശോധിച്ചു.

ആ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉബെെദുള്ളയിലേക്ക് എത്തിയത്. ഉബെെദുള്ളയാണ് യഥാർത്ഥ ഷംന എന്നറിഞ്ഞതോടെ മുഹമ്മദും അന്തം വിട്ടു. അതേസമയം അന്വേഷണത്തിൽ താമരശ്ശേരി പൊലീസിന്റെ സഹകരണവും ലഭിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button