Latest NewsKerala

മീശക്കാരൻ വിനീത് വീണ്ടും റീൽസിലേക്ക് പോകാതെ മോഷണത്തിലേക്ക് പോയത് കൂടെ അഭിനയിച്ച പെൺകുട്ടികൾ കാരണമെന്ന് വാദം

റീൽസ് നായകൻ മീശക്കാരൻ വിനീത് ആദ്യം പീഡനക്കേസിൽ അകത്തു പോയി വന്നതോടെ, നാട്ടിൽ പരിഹാസ കഥാപാത്രമായിരുന്നു. റീൽസിൽ കൂടെ അഭിനയിച്ച പെൺകുട്ടികൾ പോലും വിനീതിനെ വിളിക്കാതെയായി. ഇത് ഇയാൾക്ക് വലിയ ഷോക്കായിരുന്നു. ഇതോടെ റീൽസിൽ ശക്തമായി തിരിച്ചു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു ബുള്ളറ്റ് സ്വന്തമാക്കാണമെന്ന മോഹവും വിനീതിനുണ്ടായിരുന്നു.

പെൺകുട്ടികളുടെ മുന്നിൽ വീണ്ടും ഷൈൻ ചെയ്യാനുള്ള മോഹം ആയിരുന്നു വിനീതിന്. അതും മോഷ്ടിച്ച പണത്തിലൂടെ വിനീത് നടത്തിയെടുക്കുകയായിരുന്നു. ഇതിനിടെ ജോലിക്കു പോകാതെ പരിചയമുള്ളവരിൽ നിന്ന് കടം വാങ്ങിയാണ് ഇയാൾ പിടിച്ചു നിന്നത്. കടം പെരുകിയതോടെ വീനീതിൻ്റെ സമാധാനം പോകുകയും തുടർന്ന് കടം വീട്ടാൻ കവർച്ചയ്ക്ക് ഇറങ്ങുകയുമായിരുന്നു.

ഇൻസ്റ്റാഗ്രാമിലെ താരമായ വിനീതിനെതിരേ പത്തോളം മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു യുവതിയെ പീഡിപ്പിച്ചതിന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.തെളിവെടുപ്പിന് തന്നെ വീട്ടിലേക്ക് കൊണ്ടു പോകരുതെന്ന് മീശ വിനീത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. തൻ്റെ അച്ഛൻ അസുഖ ബാധിതാനാണെന്നും താൻ കവർച്ചക്കാരനാണെന്ന് അറിഞ്ഞാൽ അച്ഛന് അത് താങ്ങാനാവില്ലെന്നും വിനീത് പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവെടുപ്പിന് വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുവാൻ അതൊരു കാരണമല്ലെന്ന് വ്യക്തമാക്കി പൊലീസ് വിനീതിനെ തെളിവെടുപ്പിന് കൊണ്ടു പോകുകയായിരുന്നു.

അതേസമയം, തെളിവെടുപ്പിന് വീട്ടിലെത്തിയ പൊലീസുകാർക്ക് കാണാൻ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലാണ് വിനീതിൻ്റെ വീട് സ്ഥിതി ചെയ്യുന്നത്. വീട്ടിൽ അച്ഛൻ കിടപ്പിലായിരുന്നു. എന്നാൽ വിനീതിനൊപ്പം പൊലീസ് എത്തിയതിൻ്റെ യാതൊരു അമ്പരപ്പും വീട്ടുകാർക്കുണ്ടായിരുന്നില്ലെന്നാണ് വിവരങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button