Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

ഷാരോണ്‍ രാജ് മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

കര്‍ഷകനായ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഗ്രീഷ്മയ്ക്കു കീടനാശിനി കിട്ടിയതെന്നാണ് വിവരം

തിരുവനന്തപുരം: കാമുകി ഗ്രീഷ്മ (22) നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജ് (23) മരിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന നല്‍കി പൊലീസ്. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

Read Also: ‘ഇന്ന് നമ്മുടെ കല്യാണമാണ്’: താലി കെട്ടി ചേർത്തുപിടിച്ച് ഷാരോൺ, ചിരിയോടെ ഗ്രീഷ്മ – നൊമ്പരമായി വീഡിയോ

ഗ്രീഷ്മയുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്.

കോളേജ് യാത്രയ്ക്കിടെയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണില്‍ നിന്ന് അകലാന്‍ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോണ്‍ തയ്യാറായില്ല.

പ്രണയത്തിലായിരുന്നപ്പോള്‍ കൈമാറിയ ഫോട്ടോകളും വീഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നതായി ഗ്രീഷ്മ പറയുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു. വീഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും അങ്ങനെ ചെയ്യാതെ വന്നതോടെ വൈരാഗ്യം ഉണ്ടായതായാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. തുടര്‍ന്നാണ് വിഷം നല്‍കാന്‍ പദ്ധതിയിട്ടത്.

അതേസമയം, ഗ്രീഷ്മയുടെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നു പൊലീസ് പറയുന്നു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തത വന്നേക്കും. ഒരാള്‍ക്കു മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാര്‍ക്ക് പങ്കില്ലെന്നാണ് ഗ്രീഷ്മ പൊലീസിനു നല്‍കിയ മൊഴിയെങ്കിലും പൊലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഷാരോണും സുഹൃത്തും ബൈക്കില്‍ ഗ്രീഷ്മയുടെ വീട്ടിലേക്കു പോകുന്നത് ഗ്രീഷ്മയുടെ അമ്മ കണ്ടിരുന്നു.

ചാറ്റില്‍ ഷാരോണ്‍ ഇക്കാര്യം ഗ്രീഷ്മയോട് പറഞ്ഞിട്ടുമുണ്ട്. ഷാരോണ്‍ വീട്ടിലെത്തിയത് അറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഗ്രീഷ്മ ഇടയ്ക്ക് ഷാരോണിന്റെ വീടിനടുത്തുള്ള അമ്മാവന്റെ വീട്ടില്‍ വന്നു താമസിച്ചിരുന്നു. കര്‍ഷകനായ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഗ്രീഷ്മയ്ക്കു കീടനാശിനി കിട്ടിയതെന്നാണ് വിവരം. കീടനാശിനി ബന്ധുക്കളാണോ നല്‍കിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button