
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൊഹാലിയിൽ വൈകിട്ട് 7.30നാണ് മത്സരം. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരമാണ് ഇന്ന് തുടങ്ങുന്ന പരമ്പര. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഏഷ്യാ കപ്പിലെ തിരിച്ചടികളിൽ നിന്ന് കരകയറാനിറങ്ങുന്ന ഇന്ത്യക്ക് പേസർമാരായ ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും പരിക്ക് മാറി തിരിച്ചെത്തിയതും കരുത്താവും.
ടി20യിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കിനെ പരിഗണിക്കാനാകും സാധ്യത. മികച്ച ഫോമിലുള്ള കോഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സ് തന്നെയാകും ആരാധകർ ഇന്ന് ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ രാഹുലും, ഭുവനേശ്വർ കുമാറും ഫോമിലേക്കുയർന്നത് ടീമിന് കരുത്താവും,
അതേസമയം, ഓസീസ് നിരയിൽ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചിന്‍റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്‍റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റുമാണ് ടീമിന്റെ ആശങ്ക. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും.
Read Also:- ദിവസവും രാവിലെ ഒരു പിടി നിലക്കടല കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
2020 ഡിസംബറിന് ശേഷം ഇരുടീമും ടി20യിൽ ഏറ്റുമുട്ടിയിട്ടില്ല. ഒടുവിൽ ഓസ്ട്രേലിയയിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര. 2019ൽ ഇന്ത്യയിൽ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയയും പരമ്പര സ്വന്തമാക്കി. മൊഹാലിയിൽ നടന്ന പതിനൊന്ന് ടി20യിൽ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിർണായകാവും.
ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര.
Post Your Comments