തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തച്ചുടച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ജനങ്ങൾക്ക് എൽഡിഎഫിൽ നല്ല വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധം, സെക്രട്ടറിയേറ്റിലെ ഫയല്‍ കത്തിക്കല്‍, സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ വിവാദം കുത്തിപ്പൊക്കല്‍ എന്നിവയൊക്കെ നോക്കിയല്ലോ എന്നിട്ടെന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
Also Read:ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം
‘എല്‍ഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്ക് കേരളം ഉയരും. ഇതറിയാത്തവരല്ല കോണ്‍ഗ്രസും ബിജെപിയും. അറിയുന്നതു കൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരും. നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്’, പിണറായി വിജയൻ വ്യക്തമാക്കി.
‘ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍, കെ-റയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നത്. ഈ അവിശുദ്ധ യോജിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ-റയിലിനെതിരെ സംസ്ഥാനത്തെമ്പാടുമായി നൂറു ജനകീയ സദസ്സുകള്‍ കെപിസിസി സംഘടിപ്പിക്കുന്നത്. ഇതില്‍ ഇ ശ്രീധരന്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കുമെന്നാണ് കെ.പി സി സി പ്രഖ്യാപിച്ചിട്ടുള്ളത്.
ആരാണ് ഇ ശ്രീധരന്‍? നിയമസഭ തിരഞ്ഞെടുപ്പോടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നയാള്‍?കേരളത്തിന്റെ പൊതു താല്പര്യങ്ങള്‍ക്കെതിരെ കേന്ദ്രത്തിലേക്കു ബിജെപി നിവേദക സംഘത്തെ നയിച്ചയാള്‍. ആ ഇ ശ്രീധരനാണ് കോണ്‍ഗ്രസിന്റെ കണ്ണില്‍ അവര്‍ക്ക് കൂട്ടുപിടിക്കാന്‍ പറ്റിയ ഏറ്റവും യോഗ്യന്‍. അദ്ദേഹത്തെപ്പോലുള്ളവരുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെതിരായ സമരം നടത്താന്‍ കോണ്‍ഗ്രസ് നീങ്ങുന്നത്’, പിണറായി കൂട്ടിച്ചേർത്തു.
Post Your Comments