Latest NewsNewsIndia

കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന് കാലം തെളിയിക്കും: യുപിയിൽ തമ്പടിച്ച് പ്രിയങ്ക ഗാന്ധി

403 അംഗ നിയമസഭയില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് 2017ല്‍ കോണ്‍ഗ്രസിന് നേടാനായത്. ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു.

ലക്‌നൗ: ബി.ജെ.പി നേതാവ് കേശവ് പ്രസാദ് മൗര്യയുടെ വാക്കുകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസാണോ ബി.ജെ.പിയാണോ നിലനില്‍ക്കുകയെന്ന് കാലം തെളിയിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞതിനാല്‍ യു.പി കോണ്‍ഗ്രസ് മുക്തമായെന്നായിരുന്നു മൗര്യയുടെ പ്രസ്താവന.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്കയുടെ നേതൃത്വത്തിലാണ്. സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം തുടങ്ങിയ ഒരുക്കങ്ങള്‍ക്കായി യു.പിയിലെ പാര്‍ട്ടി നേതാക്കളുമായി പ്രിയങ്ക കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: പിതാവിനെതിരെയുള്ള പ്രതിഷേധം അനാവശ്യം: പിന്തുണയുമായി അനൂപ് ജേക്കബ്

403 അംഗ നിയമസഭയില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് 2017ല്‍ കോണ്‍ഗ്രസിന് നേടാനായത്. ബി.ജെ.പി 312 സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയായിരുന്നു. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യവും ജനവികാരവും ബി.ജെ.പിക്ക് എതിരാണെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. അതിനാല്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button