Latest NewsNewsIndiaCrime

പതിനേഴുകാരന്റെ മൃതദേഹം അഴുകിയ നിലയിൽ, കൊലയ്ക്ക് പിന്നിൽ സുഹൃത്ത്; കാരണം അറിഞ്ഞ് പൊലീസ് ഞെട്ടി

മൃതദേഹം പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തി

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസുകാരനെ സുഹൃത്ത് കഴുത്തുഞെരിച്ച്‌ കൊന്നു. ഡൽഹി പീതാംപുര മേഖലയിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥിയായ മായാങ്ക് സിങ്ങാണ് കൊലപാതകം നടത്തിയത്. ഐഫോണിന്റെ പാസ്‌വേര്‍ഡ് പങ്കുവെയ്ക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മകനെ കാണാനില്ലെന്ന് കാട്ടി പന്ത്രണ്ടാം ക്ലാസുകാരന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഏപ്രില്‍ 21ന് രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയ കുട്ടി തിരിച്ച്‌ വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് അച്ഛന്‍ പരാതി നല്‍കിയത്.

read also:മോദി സർക്കാരിനെ താഴെയിറക്കാൻ ട്രാക്റ്റർ ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച നേതാക്കൾ ഇത് കാണുന്നില്ലേ? കുമ്മനം രാജശേഖരൻ

അന്വേഷണത്തിൽ കുട്ടിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തി. മൃതദേഹത്തിന് അരികില്‍ നിന്ന് വലിപ്പം കൂടിയ ടെഡി ബിയര്‍ ലഭിച്ചിരുന്നു. പ്രദേശത്ത് നിന്ന് പൊലീസിന് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും കിട്ടിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഐഫോണിന്റെ പാസ്‌വേര്‍ഡ് പറഞ്ഞുതരാതിരുന്നതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button