Latest NewsNewsIndiaCrime

‘പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ സഹായിക്കാം’; ബലാത്സംഗക്കേസിലെ പ്രതിയോട് കോടതി

പോക്സോ കേസ് പ്രതിയോട് വിചിത്ര ചോദ്യവുമായി സുപ്രീം കോടതി. ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടി ഹർജി നൽകിയ പ്രതിയോട് പീഡിപ്പിക്കട്ടെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന വിചിത്ര ചോദ്യമാണ് സുപ്രീം കോടതി ഉന്നയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ ചോദ്യം.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ അറസ്റ്റിലായതോടെ തൻ്റെ ജോലി പോകുമെന്ന അവസ്ഥയാണെന്ന് കാണിച്ചാണ് ഇയാൾ ഹർജി നൽകിയത്. ഇതോടെ കുട്ടിയെ വിവാഹം ചെയ്യാൻ പ്രതിക്ക് സമ്മതമായിരുന്നോ എന്നായിരുന്നു കോടതി തിരിച്ചു ചോദിച്ചത്.

Also Read:വിവസ്ത്രയായി നിന്ന് പ്രത്യേക പൂജകള്‍ ചെയ്താല്‍ 50 കോടി മഴപോലെ പെയ്യും

‘നിങ്ങള്‍ക്ക് അവളെ വിവാഹം കഴിക്കാൻ സമ്മതമാണെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അല്ലെങ്കില്‍, നിങ്ങളുടെ ജോലി പോകും. ജയിലിലാകുകയും ചെയ്യും. നിങ്ങള്‍ ആ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ ബലാത്സംഗം ചെയ്തു.’ – ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. വിവാഹത്തിന് കോടതി നിർബന്ധിക്കില്ലെന്നും വ്യക്തമാക്കി.
ഇപ്പോള്‍ താന്‍ വിവാഹിതനാണെന്നും വീണ്ടും വിവാഹിതനാകാന്‍ കഴിയില്ലെന്നും പ്രതി കോടതിയോടു പറഞ്ഞു. അറസ്റ്റ് ചെയ്താല്‍ തന്റെ ജോലി നഷ്ടപ്പെടുമെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് കോടതി തടഞ്ഞു.

shortlink

Post Your Comments


Back to top button