പ്രണയിനിയായ കന്യാസ്ത്രീയെ ജീവിത സഖിയാക്കിയ വൈദികന്‍ പ്രിന്‍സണ്‍ മഞ്ഞളിക്ക് സമൂഹമാധ്യമങ്ങളില്‍ ആശംസാപ്രവാഹം

പാലക്കാട്: പ്രണയിനിയായ കന്യാസ്ത്രീയെ ജീവിത സഖിയാക്കിയ വൈദികന് സമൂഹമാധ്യമങ്ങളില്‍ ആശംസാപ്രവാഹം. ഫാ. പ്രിന്‍സണ്‍ മഞ്ഞളിക്കാണ് ആശംസകള്‍ പ്രവഹിക്കുന്നത്. സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ കല്യാണം കഴിക്കാന്‍ സഭ അനുവാദം നല്‍കാതെ വന്നതോടെ യാക്കോബായ സഭയില്‍ ചേര്‍ന്ന ശേഷമാണ് വൈദികന്‍ തന്റെ പ്രണയിനിയെ ജീവിത സഖിയാക്കിയത്. രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളിയാണ് കഥാനായകന്‍.

Read Also : സൂപ്പര്‍ സ്‌പ്രെഡ് കോവിഡ് ലോകം മുഴുവനും വ്യാപിക്കുന്നു, ഇന്ത്യയടക്കം 50 രാജ്യങ്ങളില്‍ പുതിയ വൈറസ് വ്യാപനം,

രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ പുരോഹിതനായിരുന്നു ഫാദര്‍ പ്രിന്‍സണ്‍. സഹപ്രവര്‍ത്തകയായ കന്യാസ്ത്രീയെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. ഇതിനായി ബിഷപ്പിന്റെ അനുവാദവും തേടി. പക്ഷേ, കന്യാസ്ത്രീയെ വിവാഹം കഴിക്കാന്‍ സഭയും ബിഷപ്പും അനുവാദം നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഫാദര്‍ പ്രിന്‍സണ്‍ പുരോഹിതര്‍ക്ക് വൈവാഹികജീവിതം അനുവദിച്ചിട്ടുള്ള യാക്കോബായ സഭയില്‍ ചേരുകയും പ്രണയിച്ച കന്യാസ്ത്രീയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ട് ജയിംസ് പീറ്റര്‍ പങ്ക് വച്ച പോസ്റ്റ്;

‘രാമനാഥപുരം രൂപതയിലെ ഉക്കടം (കോയമ്പത്തൂര്‍) സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ആയിരുന്ന ഫാ. പ്രിന്‍സണ്‍ മഞ്ഞളി ഒരു കന്യാസ്ത്രീയെ പ്രണയിച്ചു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും, ആഗ്രഹം രൂപത ബിഷപ്പിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആ അഭ്യര്‍ത്ഥന ബിഷപ്പ് നിഷേധിച്ചു. അങ്ങനെ അദ്ദേഹം യാക്കോബായ സഭയില്‍ ചേര്‍ന്ന് സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.പ്രിന്‍സന്‍ മഞ്ഞളിക്കും വധുവിനും മംഗളാശംസകള്‍ നേരുന്നു.’

വധൂ വരന്മാര്‍ക്ക് ആശംസകള്‍.

 

Share
Leave a Comment