Latest NewsNewsIndiaCrime

10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം, ഒരു പ്രതികാരത്തിന്റെ കഥ ഇങ്ങനെ

ലക്‌നൗ: യുപിയിൽ സഹോദരനോട് പ്രതികാരം ചെയ്യാന്‍ അമ്മായി 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായത്.

മീററ്റിലെ ടിപി നഗര്‍ മേഖലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായത്. 10 വയസുകാരനെ കാണാതായതിന് പിന്നാലെ പൊലീസ് ഊര്‍ജ്ജിതമായി തെരച്ചില്‍ നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കേസില്‍ കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിയുകയായിരുന്നു. സഹോദരന്‍ അക്ഷയ് ലാലിനോട് പ്രതികാരം ചെയ്യാന്‍ കുട്ടിയുടെ അമ്മായിയായ സരിതയാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയിരിക്കുന്നത്.

2011ല്‍ സരിത ഓംപ്രകാശ് എന്നയാളെ വിവാഹം കഴിക്കുകയുണ്ടായി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ഇരുവര്‍ക്കുമായി ജനിച്ച ആറു വയസുകാരന്‍ ഓംപ്രകാശിന്റെ കൂടെ നിന്നാണ് വളരുന്നത്. സഹോദരന്‍ ലാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടിയെ അച്ഛന്റെ ഒപ്പം നിർത്തുകയുണ്ടായത്. ഇതിലുള്ള ദേഷ്യമാണ് ലാലിന്റെ മകനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. മകനെ തന്നില്‍ നിന്ന് അകറ്റിയതിന് 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സഹോദരനോട് പ്രതികാരം ചെയ്യാനായിരുന്നു സരിതയുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button