Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി ; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് നടന്ന വധശ്രമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നലെ നടന്ന വധശ്രമം അപലപനീയമാണെന്നും പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ആശയം കൊണ്ട് നേരിടാനാവാതെ വന്നപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞും പാത്തും കടന്നാക്രമിച്ച് അബ്ദുള്ളക്കുട്ടിയെ വകവരുത്താന്‍ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് നൈരാശ്യം മൂത്തിട്ടാണ്. പകല്‍ സിപിഎമ്മും രാത്രി എസ്ഡിപിഐയും ആയി പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയ വൈചിത്ര്യത്തിന്റെ പരീക്ഷണ ശാലയായി കേരളം മാറുന്നു. അബ്ദുള്ളക്കുട്ടിയെ പ്പോലുള്ളവര്‍ അവരുടെ കണ്ണിലെ കരടാണ്. ദേശവിരുദ്ധ പ്രസ്ഥാനങ്ങോളോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് സിപിഎംമ്മിന് ഭാരതമണ്ണില്‍ വെരുറപ്പിക്കാന്‍ കഴിയാത്തതെന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും പാര്‍ട്ടിക്കുണ്ടാകണമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ ഇന്നലെ നടന്ന വധശ്രമം അപലപനീയമാണ്. പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടി ദേശീയതക്ക് വേണ്ടി ശക്തമായി ശബ്ദിച്ചപ്പോള്‍ ഞെട്ടി വിറങ്ങലിച്ച ദേശദ്രോഹശക്തികള്‍ നാവരിയാനും കൊല്ലാനും മുതിര്‍ന്നത് സ്വാഭാവികം മാത്രമെന്നും കുമ്മനം വിമര്‍ശിച്ചു.

ആശയം കൊണ്ട് നേരിടാനാവാതെ വന്നപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒളിഞ്ഞും പാത്തും കടന്നാക്രമിച്ച് അബ്ദുള്ളക്കുട്ടിയെ വകവരുത്താന്‍ SDPI പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് നൈരാശ്യം മൂത്തിട്ടാണ്.
ഇത് കേരള മണ്ണില്‍ വിലപ്പോവില്ല. സംവാദത്തിന്റെയും ബഹുസ്വരതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കൊടിക്കൂറ എന്നെന്നും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് നമ്മുടേത്. അബ്ദുള്ളക്കുട്ടി ദേശീയതക്ക് വേണ്ടി ശക്തമായി ശബ്ദിച്ചപ്പോള്‍ ഞെട്ടി വിറങ്ങലിച്ച ദേശദ്രോഹശക്തികള്‍ നാവരിയാനും കൊല്ലാനും മുതിര്‍ന്നത് സ്വാഭാവികം മാത്രം.

പകല്‍ സിപിഎമ്മും രാത്രി SDPI യും ആയി പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയ വൈചിത്ര്യത്തിന്റെ പരീക്ഷണ ശാലയായി കേരളം മാറുന്നു. അബ്ദുള്ളക്കുട്ടിയെ പ്പോലുള്ളവര്‍ അവരുടെ കണ്ണിലെ കരടാണ്. ദേശവിരുദ്ധ പ്രസ്ഥാനങ്ങോളോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് സിപിഎംമ്മിന് ഭാരതമണ്ണില്‍ വെരുറപ്പിക്കാന്‍ കഴിയാത്തതെന്ന തിരിച്ചറിവ് ഇപ്പോഴെങ്കിലും പാര്‍ട്ടിക്കുണ്ടാകണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button