Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

ഇടുക്കിയിലെ വികാരി കുടുങ്ങിയത് മൊബൈൽ നന്നാക്കാൻ കൊടുത്തതോടെ, വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച ശേഷം വീഡിയോ മൊബൈലില്‍ പകര്‍ത്തിയത് വിനയായി : മൊബൈലിൽ ഉള്ളത് നിരവധി ദൃശ്യങ്ങൾ

ഇടവകയ്ക്ക് കീഴിലെ സ്ത്രീയെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഒപ്പം വീഡിയോ റെക്കോര്‍ഡ് ചെയുകയും ചെയ്തത് ഇയാൾ തന്നെയായിരുന്നു.

ഇടുക്കി: ലോക്ക് ഡൌൺ കാലത്ത് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയത്തിലെ വികാരിയുടെ പള്ളിമേടയിലെ അവിഹിത കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇയാള്‍.. വികാരി ജനറല്‍ സ്ഥാനം വഹിച്ചിരുന്ന ഇയാൾ അടുത്തു തന്നെ ബിഷപ്പാകുമെന്നും വിശ്വാസികള്‍ കരുതിയിരുന്നു. എന്നാൽ അതിനിടെയാണ് ഇയാളുടെ കാമകേളികൾ പലരുടെയും മൊബൈലിൽ എത്തിയത്.

ഇടവകയ്ക്ക് കീഴിലെ സ്ത്രീയെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കുകയും ഒപ്പം വീഡിയോ റെക്കോര്‍ഡ് ചെയുകയും ചെയ്തത് ഇയാൾ തന്നെയായിരുന്നു. വീട്ടമ്മയെ നിര്ബന്ധപൂര്വമാണ് ഇയാള്‍ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നത് എന്നത് ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതിനു ശേഷം മൊബൈലില്‍ ചിത്രങ്ങളും പകര്‍ത്തി എന്നത് വൈദികനിലെ ക്രിമിനല്‍ പ്രവര്‍ത്തിയാണെന്നുംപരക്കെ ആക്ഷേപമുയരുന്നുണ്ട്. ഇയാളുടെ മൊബൈലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.

നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മൊബൈല്‍ ഉള്ളത് എന്നും പറയപ്പെടുന്നുണ്ട്. അശ്ളീല ചാറ്റുകളും സ്ക്രീന്‍ഷോട്ടുകളും വരെ മൊബൈല്‍ ഡാറ്റയില്‍ ഉണ്ട് എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍.ഇടവകയിലെ രൂപതയിലെ വലിയ താത്വിക ചിന്ത പ്രസംഗിക്കുന്ന ഇയാളുടെ തനിസ്വഭാവം പുറത്തുവന്നതോടെ ഞെട്ടലിലാണ് നാട്ടുകാര്‍. കര്‍ക്കശക്കാരനായ ഇയാളുടെ പ്രവൃത്തി കണ്ട് ഇടവകക്കാർ പോലും ഞെട്ടിയിരിക്കുകയാണ്.

ലോക്ക് ഡൌൺ കാലത്തു പള്ളിമേടയിൽ വികാരിയുടെ അവിഹിത ബന്ധം, ചിത്രങ്ങൾ പുറത്തായതോടെ നാടുവിട്ടു

ഇടവകയില്‍ സംഭവം പാട്ടായതോടെ സഭ ഇദ്ദേഹത്തെ സ്ഥാനത്തും നീക്കി പകരം മറ്റൊരാളെ നിയമിക്കുകയായിരുന്നു. വൈദികന്റെ ബന്ധം നാട്ടുകാര്‍ അറിഞ്ഞതോടെ സഭ അദ്ദേഹത്തെ പറഞ്ഞു വിടുകയും ചെയ്തു.. പീഡന ദൃശ്യങ്ങള്‍ പുറത്തായതോടെ നാടുവിട്ടിരിക്കുകയാണ് ഇയാള്‍.കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍.

പൊലീസ് പരാതിയുടെ രൂപത്തിലേക്ക് സംഭവം മാറിയിട്ടില്ല. ഇയാൾ കണ്ണ് ചികിത്സക്കായി മലയാറ്റൂരിലെ ഒരു ആശ്രമത്തിൽ ഉള്ളതായാണ് വിവരം. അതേസമയം വാടസ് ആപ്പില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വീട്ടമ്മ സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്

shortlink

Post Your Comments


Back to top button