സിന്ധ്യയ്ക്ക് പിന്നാലെ മനു അഭിഷേക് സിങ്വിയും ബിജെപിയിലേക്കെന്നു സൂചന ദേശീയ മാധ്യമങ്ങളിലും അഭ്യൂഹം

ന്യൂദല്‍ഹി : കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിവിട്ടത്. കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് കോൺഗ്രസിന്റെ പ്രബല നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതോടെ മധ്യപ്രദേശ് സർക്കാർ തന്നെ വീണിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വി പാര്‍ട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ട്.സമൂഹമാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നത്.

അതിനു പിന്നാലെ ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഏറ്റുപിടിച്ചിട്ടുണ്ട്. അടുത്തിടെ ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് സിങ്വി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിവിടുകയാണെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തെ ദേശീയ മാധ്യമങ്ങളും ഏറ്റുപിടിച്ചത്. സിങ്വിയുടെ ട്വീറ്റുകളില്‍ പലതും ചൂണ്ടിക്കാട്ടി അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍

അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശങ്ങളും കൂടി കണക്കിലെടുത്താണ് ഇത്. സിങ്വി വും ചില നേതാക്കളും ബിജെപിയില്‍ ചേരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുമായി സിങ്വിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്.അതേസമയം സിങ്വി പാര്‍ട്ടിവിടുമെന്ന അഭ്യൂഹങ്ങളെ കോണ്‍ഗ്രസ് തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെ അറിയിച്ചു.

Share
Leave a Comment