![shane nigam](/wp-content/uploads/2019/11/shane-nigam.jpg)
കൊച്ചി : യുവനടൻ ഷെയിൻ നിഗമിന് സിനിമ നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ വിലക്ക്. വെയിൽ,കുർബാന സിനിമകൾ ഉപേക്ഷിക്കാനും തീരുമാനം. രണ്ടു സിനിമകൾക്കും കൂടി ചെലവായത് ഏഴ് കോടി രൂപ. ഈ തുക നൽകാതെ ഇനി മലയാള സിനിമകളിൽ അഭിനിയിപ്പിക്കില്ലെന്നും വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയ്നില്‍ നിന്ന് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഉണ്ടായത്. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
Also read : ‘ഷെയ്ന്‍ ഒരു ഇമോഷണല്‍ ബോംബ് ആണ്, മൂന്ന് ദിവസമാണ് കൂടെ അഭിനയിച്ചത്’ – ഷെയ്ന്‍ നിഗമനി കുറിച്ച് മാലാ പാര്‍വതി
ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് സംഘടനയുടെ നടപടി. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും, ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപങ്ങളൊക്കെ ഷെയ്ൻ നിഗം തള്ളിയിരുന്നു.
വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു പ്രതിഷേധം എന്ന് ടാഗ് ചെയുകയും ചെയ്തു. ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്‍റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഷെയ്നിന്റെ പ്രവർത്തി ഗൗരവമായി നേരിടാൻ തന്നെയാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്
Post Your Comments