Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

യൂണിവേഴ്‌സിറ്റി അക്രമസംഭവം; വിദ്യാഭ്യാസ വകുപ്പും കോളേജ് അധികൃതരും ഒത്തുകളിക്കുന്നു, പൊലീസിനുതുവരെ റിപ്പോര്‍ട്ട് കൈമാറിയില്ല

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങള്‍ക്കു ശേഷം കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു കോളജില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച് ഇനിയും പൊലീസിനു റിപ്പോര്‍ട്ട് നല്‍കിയില്ല. വിദ്യാര്‍ഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിലെ മുഖ്യപ്രതി ആര്‍.ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസിന്റെ വിശദാംശങ്ങളും കൈമാറിയില്ല.

കോളജ് പ്രിന്‍സിപ്പലാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അദ്ദേഹം നാളെ മുതലേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ ഉണ്ടായിരുന്ന സമയത്താണു പരിശോധന നടന്നത്. പുതിയ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കട്ടെ എന്ന അഭിപ്രായത്തിലാണു കോളജ് വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലയും.

സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍ നിന്നു കണ്ടെടുത്തെങ്കിലും ഇതു വ്യാജമാണെന്ന നിലപാടിലാണു സര്‍വകലാശാല. രണ്ടു സംഭവത്തിലുമായി രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും വിശദാംശങ്ങള്‍ നല്‍കാതെ അന്വേഷണം മുന്നോട്ടു പോകില്ലെന്ന നിലപാടിലാണു പൊലീസ്.

അതേസമയം, കുത്തു കേസിലെ മറ്റു പ്രതികളെ നാളെകഴിഞ്ഞ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. മുഖ്യപ്രതികളായ ആര്‍.ശിവരഞ്ജിത്തിനെയും എ.എന്‍.നസീമിനെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കോളജില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും കോളജില്‍ നിന്നു കണ്ടെത്തിയിരുന്നു.

പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ എവിടെ നിന്നു വിതരണം ചെയ്തവയാണെന്നും ഏതു വര്‍ഷത്തെയാണെന്നും ആരാണ് ഇവ കൈകാര്യം ചെയ്തിരുന്നതെന്നും സംബന്ധിച്ച വിശദാംശങ്ങളള്‍ കന്റോണ്‍മെന്റ് പൊലീസ് തേടിയിരുന്നു. ഇതേക്കുറിച്ചു കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നു കേരള സര്‍വകലാശാലാ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ 6 പ്രതികളാണ് അറസ്റ്റിലായത്. ബാക്കി പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായും ഉടന്‍ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button