Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെതിരെ ഹയര്‍സെക്കണ്ടറി അധ്യാപകരും മാനേജ്‌മെന്റും പ്രതിഷേധത്തില്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനെതിരെ ഹയര്‍സെക്കണ്ടറി അധ്യാപകരും മാനേജ്‌മെന്റും സംയുക്ത പ്രതിഷേധത്തില്‍. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശക്കെതിരെയാണ് പ്രതിഷേധം. നിര്‍ദേശം നടപ്പാക്കിയാല്‍ പരീക്ഷാ ജോലി ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് അധ്യാപകരുടെ തീരുമാനം.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലിയാണ് വിദ്യാഭ്യസ രംഗത്തെ പുതിയ തര്‍ക്കം. എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു തലമാക്കണം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റും ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരണം എന്നതടക്കമുള്ള ശുപാര്‍ശകള്‍ക്കെതിരെയാണ് പ്രതിഷേധം. ഘടനാപരമായ മാറ്റം ഹയര്‍സെക്കണ്ടറിക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് അധ്യാപകരുടെ വാദം. പുറത്ത് പറയുന്നില്ലെങ്കിലും ഹയര്‍സെക്കണ്ടറിയിലെ നിയമനാധികാരം നഷ്ടമാകുമോ എന്ന ആശങ്കയാണ് മാനേജ്‌മെന്റുകളെ അധ്യാപകര്‍ക്കൊപ്പം അണിനിരത്താനുള്ള കാരണം. ഹയര്‍സെക്കണ്ടറിയില്‍ ഒരുപാട് നിയമനങ്ങള്‍ക്ക് അംഗീകാരം കാത്തിരിക്കുകയാണ് മാനേജ്‌മെന്റുകള്‍. ലയനമുണ്ടായാല്‍ നിലവിലെ ഹൈസ്‌ക്കൂള്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ സ്ഥാനം കയറ്റം കിട്ടും

പ്രതിഷേധക്കാരെല്ലാം കുറ്റപ്പെടുത്തുന്നത് സിപിഎം അനുകൂല അധ്യാപക സംഘടന കെഎസ്ടിഎയെയാണ്. ഹയര്‍സെക്കണ്ടറിയില്‍ സ്വാധീനം കുറഞ്ഞ കെഎസ്എടിഎ ലയനം വഴി കൂടുതല്‍ കരുത്ത് നേടാനുള്ള ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍ ഒരു സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍,പ്രിന്‍സിപ്പല്‍ എന്നിങ്ങനെയുള്ള രണ്ട് അധികാര കേന്ദ്രങ്ങള്‍ മാറ്റുന്നതും അടിസ്ഥാനസൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതടക്കമുള്ള നേട്ടങ്ങള്‍ വിവരിച്ചാണ് കെഎസ്ടിഎ ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button