Latest NewsIndiaCrime

വായ്പാ തര്‍ക്കം; സുഹൃത്തിനെ കൊന്ന് മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കി

മുംബൈ: വായ്പ നല്‍കിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലില്‍ ഒഴുക്കി. മുംബൈ വിരാഡില്‍ നടന്ന സംഭവത്തില്‍ ഗണേഷ് വിത്തല്‍ കൊല്‍ഹാത്കര്‍ (58) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ആഴ്ച മുംബൈ ബച്ച്രാജ് പാരഡൈസ് സൊസൈറ്റിക്ക് സമീപത്തെ അഴുക്കുചാലില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഗണേഷിന്റെ സുഹൃത്തായ പിന്റുവാണ് കൊലപാതകം നടത്തിയത്. ഗണേഷ് പിന്റുവില്‍ നിന്ന് ഒരുലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. കൊല നടന്ന ഈ മാസം 16-ാം തീയതി ഇരുവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ പണം തിരികെ നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗണേഷ് കൊല്ലപ്പെടുകയായിരുന്നു. പിന്നീടുള്ള രണ്ട് മൂന്ന് ദിവസങ്ങളിലാണ് പിന്റു ഗണേഷിന്റെ മൃതദേഹം വെട്ടി മുറിക്കുന്നതും അഴുക്കുചാല്‍ വഴി ഒഴുക്കുന്നതും. എല്ലുകള്‍ പ്രത്യേകം എടുത്തുമാറ്റി ട്രെയിനില്‍ നിന്ന് എറിഞ്ഞു. പിന്നീട് അഴുക്കുചാല്‍ വൃത്തിയാക്കുന്നവര്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെന്നു പോലീസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button