Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

ലോക ഫുട്‌ബോള്‍ താരത്തിന്റേത് പൈശാചിക കൊല : ലൈംഗികാവയവം മുറിച്ചുമാറ്റിയ നിലയില്‍

ഫുട്‌ബോളറുടെ കൊലയില്‍ ഞെട്ടി ലോകം

ബ്രസീലിയ : ലോക ഫുട്ബോള്‍ താരത്തിന്റേത് പൈശാചിക കൊല. കൊലപാതകം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. എന്തിനു വേണ്ടിയായിരുന്നു ഡാനിയലിനെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന അന്വേഷണത്തിലാണ് പൊലീസ്. ഒക്ടോബര്‍ 28നായിരുന്നു ലോകത്തെ നടുക്കി പ്രശസ്ത ഫുട്‌ബോള്‍ താരവും ബ്രസീലിലെ പ്രമുഖ ക്ലബായ സാവോപോളോയുടെ മുന്‍ നിരതാരവുമായ ഡാനിയേല്‍ കെറേയ്‌റോ ഫ്രെയിറ്റാസ് കൊല്ലപ്പെട്ടത്. അതി ദാരുണമായിരുന്നു 24 കാരനായ ഡാനിയേലിന്റെ മരണം. ഡാനിയേലിന്റെ മൃതദേഹത്തില്‍ നിന്നും ലൈംഗികാവയം നീക്കം ചെയ്ത നിലയിലായിരുന്നു. കഴുത്തു മുറിച്ച നിലയിലും. സംഭവത്തിന് ശേഷം മൂന്നാംനാള്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ബിസിനസുകാരന്‍ എഡിസണ്‍ ബ്രിട്ടസ് ജൂനിയര്‍(38) എന്നയാളെ അറസ്റ്റ് ചെയ്തു.

തന്റെ ഭാര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു പ്രതികാരമായി അതിദാരുണമായി ഡാനിയേലിനെ െകാലപ്പെടുത്തുകയായിരുന്നു എന്നാണ് എഡിസണിന്റെ മൊഴി. എന്നാല്‍ പൊലീസ് മൊഴി ഗൗരവത്തില്‍ എടുത്തിട്ടില്ല. ഡാനിയേലിന്റെ കൊലപാതകത്തില്‍ എഡിസണിന്റെ ഭാര്യ ക്രിസ്റ്റ്യാനേയേയും പതിനെട്ടു വയസുളള മകള്‍ അല്ലാന എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

ഒക്ടോബര്‍ 28 ന് ബ്രസീലിലെ തെക്കുകിഴക്കന്‍ ഭാഗമായ പരാനയിലെ സാവോ ജോസ് ഡോസ് പിന്‍ഹെയ്സ് നഗരത്തില്‍ നിന്നുമാണ് ഡാനിയേലിന്റെ മൃതദേഹം കണ്ടെടുത്തത്. എഡിസണിന്റെ മകള്‍ അല്ലാനയുടെ പതിനെട്ടാം പിറന്നാളിന് ഡാനിയേലിന് ക്ഷണം ഉണ്ടായിരുന്നു. നൈറ്റ് ക്ലബില്‍ തുടങ്ങിയ ആഘോഷം വീട്ടിലും നീണ്ടു. അന്നേരവും ഡാനിയേലിന്റെ സാന്നിധ്യം എഡിസണിന്റെ വീട്ടിലുണ്ടായിരുന്നു. എഡിസണിന്റെ ഭാര്യയുമായി അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഡാനിയേല്‍ കിടക്കുന്ന ചിത്രം ഡാനിയേല്‍ തന്നെ സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തത് എഡിസണിന്റെ പലവാദങ്ങളെയും പൊളിച്ചടുക്കുന്നതായി. മരിക്കുന്നതിനു മുന്‍പ് ഡാനിയേല്‍ കൂട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിയേലും ക്രിസ്റ്റ്യാനോയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ടു വന്ന എഡിസണ്‍ ഭ്രാന്തമായ ആവേശത്തില്‍ ഡാനിയേലിനെ കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മകളുടെ ജന്‍മദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടെ മദ്യലഹരിയില്‍ കിടപ്പുമുറിയില്‍ പ്രവേശിക്കവേ ഡാനിയേല്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കിടക്കയില്‍ നിന്ന് വലിച്ചിറക്കി താന്‍ മര്‍ദ്ദിച്ചുവെന്നും എഡിസണ്‍ പറയുന്നു. അവശനായ ഡാനിയിലിനെ അവിടെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്ന ചെറിയ കത്തി എടുത്തുകൊണ്ടു വന്നു കഴുത്തറുക്കുകയായിരുന്നുവെന്നും എഡിസണ്‍ പൊലീസിനോട് പറഞ്ഞു.

ഡാനിയലിനെ വീട്ടിലിട്ടു തല്ലിക്കൊന്നതിനു ശേഷം കാട്ടില്‍ കൊണ്ടു പോയി തളളുകയായിരുന്നുവെന്നും ലൈംഗികാവയം വെട്ടിയെടുത്തതുമൂലം രക്തം വാര്‍ന്നാണ് മരിച്ചതെന്നും പൊലീസ് പറയുന്നു.ഡാനിയലിനെ കൊലപ്പെടുത്താന്‍ പുറത്തു നിന്ന് മൂന്നുപേരുടെ സഹായം പ്രതിക്ക് ലഭിച്ചുവെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും പൊലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button