Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest News

പോലീസെന്ന വ്യാജേനയെത്തി കൈയ്യില്‍ വിലങ്ങ് വച്ച് നടത്തിയത് വന്‍ കവര്‍ച്ച, വ്യാപാരികള്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

വ്യാപാരികളെ മര്‍ദിച്ചവശരാക്കി കൈയില്‍ വിലങ്ങ് വച്ച്, മുഖംമൂടിയ ശേഷമായിരുന്നു ആക്രമണം

വാളയാര്‍: കവര്‍ച്ചാ സംഘം പോലീസെന്ന വ്യാജേന എത്തി തട്ടിയെടുത്തത് രണ്ടര ലക്ഷത്തോളം രൂപയും നാല് മൊബൈല്‍ഫോണും എടിഎം കാര്‍ഡും മറ്റു രേഖകളുമടങ്ങിയ വിലപ്പെട്ട വസ്തുക്കളും. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കോയമ്പത്തൂര്‍ ചാവടിയിലാണു സംഭവം. വ്യാപാരികളെ മര്‍ദിച്ചവശരാക്കി കൈയില്‍ വിലങ്ങ് വച്ച്, മുഖംമൂടിയ ശേഷമായിരുന്നു ആക്രമണം.

രാവിലെ പൊലീസ് അന്വേഷണത്തിനിടെ കഞ്ചിക്കോട് ചുള്ളിമട പേട്ടകാട്ടു നിന്ന് കാര്‍ കണ്ടെത്തി. കാലിക്കച്ചവടക്കാരായ പാലക്കാട് പത്തിരിപ്പാല സ്വദേശി ഷബീര്‍ (47), ഇറവത്തൂര്‍ വീട്ടില്‍ മന്‍സൂര്‍ (33), ഇയാളുടെ സഹോദരന്‍ ഷുക്കൂര്‍ (23) എന്നിവരാണു കവര്‍ച്ചയ്ക്കിരയായത്. ആന്ധ്രപ്രദേശില്‍ നിന്നു പോത്തുകളെ വാങ്ങി കേരളത്തിലേക്ക് വരവേയാണ് ആക്രമണം നടന്നത്.

ദേശീയപാത ചാവടിയില്‍ തമിഴ്‌നാട് പൊലീസിന്റേതെന്നു തോന്നിക്കുന്ന തരത്തിലുള്ള ജീപ്പിലെത്തിയവര്‍ ഇവരുടെ കാര്‍ തടഞ്ഞ് വാഹന പരിശോധക്കെന്ന് പറഞ്ഞ് ബലമായി വാഹനത്തില്‍ കയറുകയും മുളകുപൊടി ഇവരുടെ മുഖത്ത് തേച്ച് മങ്കി ക്യാപ്‌കൊണ്ട് മൂവരുടെയും മുഖം മൂടുകയുമായിരുന്നു.

മൂവരെയും മര്‍ദ്ദിച്ചവശരാക്കിയ ശേഷം കെയ്യില്‍ വിലങ്ങ് വച്ച് വാളയാര്‍ വനത്തിനുള്ളിലേക്കു തള്ളിയിട്ട് കാറും പണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ചാവടി പൊലീസ് ആദ്യ മണിക്കൂറുകളില്‍ പ്രാഥമിക അന്വേഷണത്തിനു സഹകരിച്ചില്ലെന്നും ഇത് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായകരമായെന്നും ആക്ഷേപം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button