Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

മകള്‍ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് എന്നെയും വണ്ടിയിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിരുന്നു: പുതിയ വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയെ കൊല ചെയ്ത കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് നിയമവിദ്യാര്‍ഥിനിയുടെ അമ്മ. പ്രതിയെ സംരക്ഷിക്കുന്നതു കാണുമ്പോള്‍ ഇതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് സംശയമുണ്ട്. അങ്ങനെയുണ്ടെങ്കില്‍ അവരെയും കണ്ടെത്തണം. തൂക്കിക്കൊല്ലാമെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. അത് നടപ്പാക്കണം. കൊലയാളി ഇപ്പോഴും സെന്‍ട്രല്‍ ജയില്‍ ബിരിയാണിയും ചപ്പാത്തിയുമൊക്കെ തിന്ന് കഴിയുകയാണ്. അവനെ എത്രയും പെട്ടെന്ന് തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം.

ഇക്കാര്യമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിന് കത്തയച്ചിട്ടുണ്ട്. മകള്‍ കൊല്ലപ്പെട്ടിട്ട് ഏപ്രില്‍ 28ന് രണ്ടു വര്‍ഷമായി. എന്നാല്‍ കൊലയാളി ജയിലില്‍ സുഭിക്ഷമായി കഴിയുകയാണ്. ഇത്ര ക്രൂരമായി കൊലപാതകം ചെയ്തയാളെ സംരക്ഷിക്കുന്നത് എന്തിനാണെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ചോദിച്ചു. മൊബൈല്‍ ക്യാമറയും സോഷ്യല്‍ മീഡിയയും മൂലം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ശാരീരികപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് വസ്ത്രങ്ങള്‍ പുറത്ത് അലക്കാന്‍ കൊടുക്കുന്നത്.

അവിടെനിന്ന് അമ്പലത്തില്‍ പോകാന്‍ സെറ്റുടുത്തതും തല ചീകിയതുമെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതായി ചിത്രീകരിച്ചു. പുറത്തിറങ്ങി നിന്നാല്‍ ആളുകള്‍ മോശമായ രീതിയില്‍ മൊബൈലില്‍ ഫോട്ടോ എടുക്കുകയാണ്. ഇതിനെതിരേ എവിടെയും പരാതി കൊടുത്തിട്ടില്ല. ആളുകള്‍ ഇക്കാര്യം മനസ്സിലാക്കുമെന്നാണ് കരുതുന്നത് -അവര്‍ പറഞ്ഞു. കൂടാതെ മകള്‍ മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് എന്നെയും വണ്ടിയിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അതിന്റെ പേരിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. എന്നാല്‍, ആ സംഭവത്തിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button