സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നതിനു പിന്നിലുള്ള കാരണം അയല്‍ക്കാര്‍  പൊലീസിനോട്  വെളിപ്പെടുത്തി

 

ബംഗളൂരു:സ്‌കൂള്‍ അധ്യാപികയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. കര്‍ണാടകയിലെ കോലാറിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലയ്ക്ക് കാരണമായത്.

കോലാറിലെ ബംഗാരപ്പേട്ടില്‍ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ സന്ധ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇരുപത്തിയേഴുകാരിയായ സന്ധ്യയും ഭര്‍ത്താവ് വംശിയും ഒരേ സ്‌കൂളില്‍ അധ്യാപകരായിരുന്നു. ആറ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരു്ം വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞ സന്ധ്യയും വംശിയും ബെംഗളൂരുവിലാണ് ആദ്യം ജോലി നോക്കിയത്.

അവിടെ വച്ച് മറ്റൊരു അധ്യാപകനുമായി സന്ധ്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ച വംശി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. തുടര്‍ന്ന് ബംഗാരപ്പേട്ടിലെ സ്‌കൂളിലേക്ക് മാറി. ഇവിടെ വച്ചും വംശി ഭാര്യയെ സംശയിക്കുന്നത് തുടര്‍ന്നു. ഇതിന്റെ പേരില്‍ ദിവസവും വീട്ടില്‍ ബഹളമായിരുന്നെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. വെളളിയാഴ്ച രാത്രിയും തര്‍ക്കമുണ്ടായി.

സന്ധ്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വംശി കത്തിയെടുത്ത് കുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വയറിലേറ്റ കുത്താണ് സന്ധ്യയുടെ മരണത്തിന് ഇടയാക്കിയത്. ശനിയാഴ്ച രാവിലെ അയല്‍ക്കാരാണ് സന്ധ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.ഭര്‍ത്താവ് വംശി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.

Share
Leave a Comment