Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IndiaNews

ജയലളിതയെ ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരിക്കുന്നു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍

ചെന്നൈ: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ രംഗത്ത്. ആശുപത്രിയില്‍ ചികിത്സക്കായെത്തിയപ്പോഴേ ജയലളിത മരിച്ചിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. സംഭവദിവസം അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്ന ഡോ. രാമസീതയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെന്നൈയിലെ ഒരു പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നാഡിമിഡിപ്പുകള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേ നിലച്ചിരുന്നു. എങ്കിലും ആശുപത്രി അധികൃതര്‍ അവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
 
ജയലളിത മരിച്ചതായി വാർത്തകൾ പുറത്തുവന്നത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയില്‍ അസുഖത്തിന് ശമനമുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 20 ദിവസത്തിനകം ചെന്നൈ മറീന ബീച്ചിലുള്ള എംജിആര്‍ സമാധിക്കടുത്ത് പണികള്‍ ആരംഭിച്ചതായി ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. ആശുപത്രിയുടെ ഈ ചെയ്തികൾ സഹിക്കാനാകാതെ താന്‍ അവിടെ നിന്നും രാജി വയ്ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
 
ഇത് അന്വേഷണ കമ്മീഷനു മുന്നില്‍ പറയുവാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ജയയുടെ കവിളുകളില്‍ കണ്ട തുളകള്‍ എംബാം ചെയ്തതിന് തെളിവാണെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശച്ചശേഷം പനീര്‍ശെല്‍വത്തിനെ പോലും കാണിച്ചില്ലെന്ന ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്. തലൈവിയുടെ മരണത്തില്‍ നേരത്തെ എഐഎഡിഎംകെ നേതാവ് പാണ്ഡ്യനും സംശയം പ്രകടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button