Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
India

സഹായത്തിനാരുമെത്തിയില്ല, അമ്മയുടെ മൃതദേഹം ചുമന്ന് പെണ്‍മക്കള്‍ ശ്മശാനത്തിലേക്ക്

കളഹന്തി: അടുത്തിടെ മൃതദേഹം ചുമന്ന് നടന്നുപോയ ദനാമജിയെന്ന യുവാവിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനവുമുണ്ടായിരുന്നു. എന്നിട്ടും ഈ അനാസ്ഥയ്ക്ക് മാറ്റമില്ലായെന്നതിനു ഉദാഹരണമാണ് ഒഡീഷയിലെ കളഹന്തിയില്‍ നടന്നത്.

അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ വഴിയില്ലാതെ വന്നപ്പോള്‍ പെണ്‍മക്കള്‍ തന്നെ ചുമന്ന് കൊണ്ടുപോകുകയായിരുന്നു. കട്ടിലില്‍ അമ്മയെ കിടത്തിയാണ് ഈ പെണ്‍മക്കള്‍ ശ്മശാനത്തിലേക്ക് പോയത്. ഹൃദയഭേദകമായ ഈ കാഴ്ച കാണേണ്ടതുതന്നെ. ഗ്രാമീണരെല്ലാം സഹായിക്കാന്‍ വിസമ്മതിച്ചതോടെയാണ് മക്കള്‍ ഇങ്ങനെ ചെയ്തത്.

നാല് പെണ്‍മക്കള്‍ ചുമന്ന് കൊണ്ടു പോകുകയായിരുന്നു. കനക് സാത്പതി എന്ന എണ്‍പതുവയസ്സുകാരി മരിച്ചത്. യാചകവൃത്തിയിലൂടെയാണ് സാത്പതി മക്കളുടേയും തന്റേയും നിത്യജീവിതത്തിനായുള്ള പണം കണ്ടെത്തിയിരുന്നത്. വിവാഹിതരായ മൂന്ന് പെണ്‍മക്കളും വിധവകളാണ്. സാത്പതിയുടെ മൂത്ത മകള്‍ പങ്കജിനിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്.

ചിതയൊരുക്കാന്‍ മരം വാങ്ങാനുള്ള പണം കൈയ്യില്‍ ഇല്ലാത്തതിനാല്‍ വീടിന്റെ മേല്‍ക്കൂരയിലെ തടിമരം ഊരിക്കൊണ്ടുപോയാണ് മക്കള്‍ ചിതയൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button