FootballSports

ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയെ ഫുട്‌ബോള്‍ താരം വെടിവെച്ച് കൊന്നു

കൊര്‍ബോഡ: തനിക്കെതിരെ ചുവപ്പ് കാര്‍ഡുയര്‍ത്തി മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ നല്‍കിയ റഫറിയെ ഫുട്‌ബോള്‍ താരം വെടിവെച്ചു കൊന്നു. അര്‍ജന്റീനയിലെ കൊര്‍ബോഡ പ്രവിശ്യയിലാണ് സംഭവം. 48 കാരനായ സീസര്‍ ഫ്‌ളോറസ് എന്ന റഫറിയാണ് കൊല്ലപ്പെട്ടത്.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയ താരം തന്റെ ബാഗില്‍ നിന്നും തോക്കുമെടുത്ത് വന്ന് വെടിവെയ്ക്കുകയായിരുന്നു. റഫറിയെ കൂടാതെ മറ്റൊരു താരമായ വാള്‍ട്ടര്‍ സരറ്റയെയും ഇയാള്‍ വെടിവെച്ചിട്ടു. നെഞ്ചില്‍ വെടിയേറ്റെങ്കിലും താരം രക്ഷപ്പെട്ടു. റഫറിക്ക് നേരെ മൂന്ന് പ്രാവിശ്യമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. വാള്‍ട്ടറെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അപകടനില തരണം ചെയ്‌തെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Post Your Comments


Back to top button