KeralaLatest NewsNewsCrime

പതിമൂന്നുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനും ഒൻപത് വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനും അറസ്റ്റിൽ: സംഭവം കേരളത്തിൽ

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകനായ പന്നിയൂരിലെ റസാഖി(43)നെതിരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.

ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനായി മദ്രസയിലെത്തിയ ഒൻപതുവയസുകാരനെയാണ് റസാഖ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് മതപണ്ഡിതന്റെ തനിനിറം പുറത്തായത്. വീട്ടുകാർ ഉടൻ തന്നെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

സമാനമായ കേസ് പത്തനംതിട്ടയിലും രജിസ്റ്റർ ചെയ്തു. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതും മദ്രസ അദ്ധ്യാപകൻ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇയാൾ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. സ്കൂളിലെ സഹപാഠികളോടാണ് പീഡനവിവരം കുട്ടി ആദ്യം വെളിപ്പെടുത്തിയത്. കുട്ടികൾ അറിയിച്ചതിനെ തുടർന്ന് അധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button