KeralaLatest NewsIndia

ഇഡിക്കെതിരെ പോലീസില്‍ പരാതി നല്‍കി ബിനീഷിന്‍റെ ബന്ധു , ബിനീഷിന്‍റെ വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

എന്നാല്‍ റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായി പോലീസ് ബന്ധുക്കളെ അറിയിച്ചു

തിരുവനന്തപുരം: രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് തുടരുന്ന ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍. വീടിനകത്തുള്ള ബിനീഷിന്‍റെ ഭാര്യയേയും മറ്റും കാണാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ട ബന്ധുക്കളെ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. റിനീറ്റയും കുഞ്ഞും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും ബിനീഷിന്‍റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പറഞ്ഞതായി പോലീസ് ബന്ധുക്കളെ അറിയിച്ചു. ഇത് റിനീറ്റയെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അതേസമയം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തുന്ന ബംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിനെതിരെ ബന്ധു പോലീസില്‍ പരാതി നല്‍കി .

കുട്ടിയെ അടക്കം വീടിനുള്ളില്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പൂജപ്പുര സിഐക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.അതേസമയം, ബിനീഷിന്‍റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ബന്ധുക്കളെ ഇഡി അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കര്‍ണാടക പോലീസും സിആര്‍പിഎഫുമാണ് ഇവരെ തടഞ്ഞത്.വീട്ടിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയണമെന്നാണ് ബന്ധുക്കളുടെ നിലപാട്. റെയ്ഡിന് ഒരു തരത്തിലുള്ള തടസ്സവും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

എന്നാല്‍ അകത്തുള്ളവരെ കാണാന്‍ അനുവദിക്കണം. ബിനീഷിന്‍റെ ഭാര്യ റെനീറ്റ, റെനീറ്റയുടെ അമ്മ, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരാണ് വീട്ടിനുള്ളില്‍ ഉള്ളത്. തങ്ങളില്‍ ഒരാളെയെങ്കിലും ഇവരെ കാണാന്‍ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബിനീഷിന്‍റെ അമ്മാവന്‍, അമ്മയുടെ സഹോദരി എന്നിവരടക്കം ഗേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല.

read also: ട്രം‌പ് മുന്നേറുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ; പ്രസിഡന്റ് ആരെന്നറിയാൻ ഫലം പൂർണ്ണമാകണമെന്ന് വിദഗ്ദ്ധർ

ഇതേ തുടര്‍ന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത് എന്നാണ് സൂചന.അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കമുള്ള ചില വസ്തുക്കള്‍ ഇ.ഡി കൊണ്ടുവന്ന് വച്ചതാണെന്നാണ് ബിനീഷിന്റെ കുടുംബത്തിന്‍റെ ആരോപണം. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് അഡ്വ. മുരുകുമ്പുഴ വിജയകുമാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button