India

തമിഴ്‌നാടിന് ജലം നല്‍കണമെന്ന് കാവേരി മേല്‍നോട്ട സമിതി; വന്‍ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി: കാവേരി പ്രശ്‌നം കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും കത്തുകയാണ്. അടുത്ത അക്രമത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേല്‍നോട്ട സമിതിയുടെ തീരുമാനം വന്നതോടെ അടുത്ത പ്രശ്‌നത്തിന് വഴിവെക്കുമെന്നുറപ്പ്. കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് മൂവായിരം ക്യൂസെക്സ് ജലം പ്രതിദിനം നല്‍കാനാണ് കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശം.

ഈ മാസം 30ാം തീയതിവരെ ജലം നല്‍കണം. കര്‍ണാടകയും തമിഴ്നാടും നല്‍കിയ ജലസ്‌ത്രോതസുകളുടെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിയുടെ തീരുമാനം. ഇത് പ്രകാരം കര്‍ണാടക കാവേരി ജലം തമിഴ്നാടിന് വിട്ടുനല്‍കിയേ മതിയാകൂ. ജലത്തിന്റെ അളവ് കുറച്ചത് തമിഴ്നാടിനെയും പ്രകോപ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തി ഭാഗങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിപ്പിച്ചു. കാവേരി ജലത്തിന്റെ ഉപഭോഗം, കാവേരി തടങ്ങളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായ മഴയുടെ അളവ്, ഇവയുടെ വ്യതിയാനം എന്നീ കാര്യങ്ങള്‍ മേല്‍നോട്ട സമിതി ചര്‍ച്ചചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button