Latest NewsKeralaNews

സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്നതിൽ കാണിക്കുന്ന വ്യഗ്രത കുടിശ്ശിക നൽകുന്നതിലും കാണിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: സാമൂഹിക സുരക്ഷാ പെൻഷൻ തടയുന്ന കാര്യത്തിൽ ഭരണാധികാരികൾ കാണിക്കുന്ന വ്യഗ്രത അർഹതപ്പെട്ടവർക്ക് കുടിശ്ശിക നൽകുന്ന കാര്യത്തിലും കാണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാർധക്യകാല പെൻഷൻ വൈകി നൽകിയതും കുടിശ്ശിക നൽകാത്തതും ചോദ്യം ചെയ്ത് സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം കുടിശ്ശിക നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

Read Also: ദുരന്തകാലത്തടക്കം സഹായിച്ചില്ല, കേരളത്തിനായി സഹായം തേടിയുള്ള വിദേശയാത്രകൾക്ക് കേന്ദ്രം അനുമതി നിഷേധിച്ചു: പിണറായി വിജയൻ

കൊല്ലം ജില്ലാ കളക്ടർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരനായ പട്ടത്താനം അമ്മൻനഗർ -2, മണിച്ചിത്തോട് വയലിൽ പുത്തൻവീട്ടിൽ രാമരാജുവിന് 2013 ഡിസംബറിൽ വാർദ്ധക്യകാല പെൻഷൻ അനുവദിച്ചിരുന്നെങ്കിലും അത് നൽകി തുടങ്ങിയത് 2015 ഒക്ടോബർ – നവംബർ മാസത്തിലാണെന്ന് പറയുന്നു. 2016 ഓണത്തിന് കുടുംബശ്രീ നടത്തിയ സർവ്വേയിൽ പരാതിക്കാരൻ ഉൾപ്പെട്ടില്ലാത്തതു കാരണം കുടിശ്ശിക ലഭിച്ചില്ല. നിലവിൽ അതാത് മാസത്തെ പെൻഷൻ നൽകുന്നുണ്ട്. കുടിശ്ശിക സർക്കാർ അനുവദിക്കുന്ന മുറയ്ക്ക് നൽകുമെന്നും റിപ്പോർട്ടിലുണ്ട്.

കൊല്ലം ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ സാങ്കേതിക ന്യായങ്ങളാണ് നിരത്തിയിരിക്കുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 2013 ഡിസംബർ മുതലുള്ള പെൻഷൻ കുടിശ്ശിക ഉത്തരവ് ലഭിച്ച് രണ്ടാഴ്ചക്കകം നൽകണമെന്നും കമ്മീഷൻ കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാം: നിബന്ധന വ്യക്തമാക്കി മമത ബാനർജി

shortlink

Related Articles

Post Your Comments

Related Articles


Back to top button