
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗം വന്നാൽ ചികിത്സിക്കണമെന്നാണ് വിപണി തകർച്ചയിൽ ട്രംപിന്റെ പ്രതികരണം. അമേരിക്കയെ ലോകം വിമർശിക്കുന്നത് ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
read also: പെട്രോള്‍ പമ്പില്‍ ശുചിമുറി തുറന്ന് നല്‍കിയില്ല: ഉടമക്കെതിരെ 165000 രൂപ പിഴ
ട്രംപിന്റെ ചരിത്രപരമായ തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തീരുവ പ്രഖ്യാപനം അമേരിക്കയുടെ ആഗോള വിപണികളെ സാരമായി ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വിപണി നഷ്ടങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. ഒന്നും ഇല്ലാതാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിലപ്പോൾ ‘എന്തെങ്കിലും ശരിയാക്കുന്നതിനായി മരുന്ന് കഴിക്കേണ്ടി വരുന്നത്’ സാധാരണമാണെന്നും ട്രംപ് പറഞ്ഞു.
താരിഫ് വർധയ്ക്ക് പിന്നാലെ ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഒമ്പത് ശതമാനമാണ് ഇടിവ് സംഭവിച്ചിട്ടുളളത് 2023 ഒക്ടോബറിന് ശേഷം ആദ്യമായാണ് ജപ്പാന്റെ വിപണിയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയയിൽ സമാനമായ ഇടിവുകൾ സംഭവിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം അസാധാരണമായ ഇടിവുകൾ ഉണ്ടായതായി തായ്‌വാൻ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചിട്ടുണ്ട്. വിപണികളെ സ്ഥിരപ്പെടുത്തുന്നതിന് കൂടുതൽ നയങ്ങൾ ആവിഷ്കരിക്കുമെന്നും അറിയിപ്പുണ്ട്. ഓസ്‌ട്രേലിയൻ ഓഹരികളും കുത്തനെ ഇടിഞ്ഞതായാണ് റിപ്പോർട്ട്.
Post Your Comments