Kerala

ഫുട്ബോൾ മത്സരത്തിനിടെ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം : സംഘാടകസമിതിക്കെതിരെ കേസ്

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോൾ നാൽപത് പേർക്കാണ് പരുക്കേറ്റത്. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെയും അലക്ഷ്യമായി പടക്കം പൊട്ടിച്ചതിനാണ് കേസെടുത്തത്. അരീക്കോട് പോലീസ് ആണ് സംഭവത്തിൽ കേസെടുത്തത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
തെരട്ടമ്മലിൽ നടക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ഫൈനൽ മത്സരം തുടങ്ങുന്നതിന് മുന്നോടിയായുള്ള കരിമരുന്ന പ്രയോഗത്തിനിടെയാണ് അപകടം. ഗ്രൗണ്ടിൽ നിന്നുള്ള വെടിക്കെട്ട് ഗ്യാലറിയിലേക്ക് വീഴുകയായിരുന്നു. ഇതോടെ കാണികൾ ചിതറിയോടി. ഇതിനിടെയുള്ള വീഴ്ച്ചയിലും കാണികൾക്ക് പരിക്കേറ്റു.തീ ആളി പടർന്നത് കാരണം കാണികൾപരന്ന് ഓടിയതാണ് അപകടം അധികരിക്കാനിടയാക്കിയത്.

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉയരത്തിൽ വിട്ട പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടുകയായിരുന്നു എന്നാണ് വിവരം. ടൂർണമെൻ്റിൻ്റെ ഫൈനലിന് മുന്നോടിയായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു ഫൈനൽമത്സരം. ഗാലറിയും കവിയുന്ന തരത്തിൽ കാണികൾ എത്തിയിരുന്നു. ചൈനീസ് പടക്കമാണ് പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button