തിരുവനന്തപുരം: വക്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെളിവിളാകം ആറ്റൂര്‍ തൊടിയില്‍ ബി.എസ് നിവാസില്‍ രാഹുല്‍ (24) ആണ് മരിച്ചത്. സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാന്‍ ആയിരുന്നു രാഹുല്‍. ആകെ ഉണ്ടായിരുന്ന സഹോദരന്‍ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
Read Also: ഡൽഹിയിൽ മുഖ്യമന്ത്രി ആരെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും : ബിജെപി സംസ്ഥാന അധ്യക്ഷൻ
ഇതിന്റെ മനോവിഷമത്തിലായിരുന്നു രാഹുലെന്നും സുഹൃത്തുക്കളും പൊലീസും പറഞ്ഞു. രാഹുലിനെയും സഹോദരനെയും മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളാണ് വളര്‍ത്തിയത്. വക്കം പണ്ടാരതോപ്പിന് സമീപം ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്ത് നിന്ന് മരണക്കുറിപ്പും കണ്ടെത്തിയരുന്നു.
ഇക്കാര്യങ്ങള്‍ തന്നെയാണ് മരണക്കുറിപ്പിലും എഴുതിയിരുന്നത്. മരണപ്പെടുന്നതിന് മുന്നെ അടുത്ത സുഹൃത്തുക്കളെ രാഹുല്‍ ഫോണില്‍ വിളിച്ചിരുന്നു. തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനോടൊപ്പം പോകുകയാണെന്നുമാണ് എല്ലാവരോടും പറഞ്ഞത്. സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് തൂങ്ങിയതെന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്നും പൊലീസ് അറിയിച്ചു. മാസങ്ങളായി ഇയാള്‍ ജോലിയ്ക്ക് പോയിരുന്നില്ല. സംഭവത്തെ തുടര്‍ന്ന്, പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Post Your Comments