Kerala

കല്ലടിക്കോട് അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍; കാര്‍ ഓടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല

പാലക്കാട്: കല്ലടിക്കോട് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം. ഇവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേശി കെ.കെ. വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണുവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ 3 പേരെയും കോങ്ങാട് ടൗണില്‍ ഒരുമിച്ചു കണ്ടിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിനു ശേഷമാണു മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞത്.
കോങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സലാണ് കൂടെയുണ്ടായിരുന്ന മറ്റൊരാൾ. ഒരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുഹൃത്തുക്കൾ രാത്രി യാത്രയ്ക്ക് ഇറങ്ങിയതാകാമെന്നാണു നാട്ടുകാർ പറയുന്നത്. കാർ ഓടിച്ചത് ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

അപകടം നടന്നത് കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ റോഡിലാണ്. മറ്റു വാഹനങ്ങളും അപകടത്തിൽപെട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറാനുള്ള സാധ്യതയുണ്ടായിരുന്നെന്നും എന്നാൽ രാത്രിയിലെ മഴയിൽ ഗതാഗതത്തിരക്കു കുറവായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും പൊലീസ് പറഞ്ഞു.

അപകട വിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അപകട സ്ഥലത്തേക്കും ജില്ലാ ആശുപത്രിയിലേക്കും ഓടിയെത്തി. എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കെ.ശാന്തകുമാരി എംഎൽഎ, നിയമസഭ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥികളായ കൃഷ്ണകുമാർ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.പി.സരിൻ എന്നിവർ സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button