KeralaLatest NewsNews

അനില്‍ കുമാറിന്റെ കൊലയ്ക്ക് പിന്നില്‍ ക്യാരറ്റ് എടുത്ത് കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ പച്ചക്കറി വ്യാപാരി അനില്‍ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവമുണ്ടായത് ക്യാരറ്റ് എടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍. പച്ചക്കറി വാങ്ങാനെത്തിയപ്പോള്‍ ക്യാരറ്റിന്റെ വിലയെച്ചൊല്ലി തര്‍ക്കമുണ്ടായി. പിന്നീട് ഇവര്‍ ക്യാരറ്റെടുത്ത് കഴിച്ചു. ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്ത് കഴിക്കരുതെന്നും കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി പറഞ്ഞു. ഇതാണ് മദ്യലഹരിയിലായിരുന്ന പ്രതികളെ പ്രകോപിപ്പിച്ചത്.

Read Also: മുകേഷിനോട് എംഎല്‍എ സ്ഥാനം ഒഴിയാന്‍ സിപിഎം ആവശ്യപ്പെടില്ല: അതിനുള്ള കാരണം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതാക്കള്‍

ഇവര്‍ തിരികെ പോയി വടിവാളുമായി എത്തി മഹാലക്ഷ്മിയെ ആക്രമിക്കാനൊരുങ്ങി. ഇത് തടഞ്ഞ അനില്‍കുമാറുമായി തര്‍ക്കമുണ്ടാകുകയും ഒടുവില്‍ അനില്‍കുമാറിനെ കടയില്‍ നിന്ന് വലിച്ചിറക്കി വെട്ടുകയുമായിരുന്നു. പ്രതികള്‍ മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. കരിംകുട്ടി സ്വദേശി ഇടത്തന്‍ എന്ന് വിളിക്കുന്ന പ്രദീപ് ഉള്‍പ്പെടെ രണ്ട് പേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്തുമണിയോടെ ആയിരുന്നു കൊലപാതകം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിക്കും അവരുടെ ഭര്‍ത്താവിനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അനില്‍കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പ്രതികളെ അര്‍ധരാത്രിയോടെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button