KeralaLatest NewsNews

‘മണ്ണിന് ബലക്കുറവ് , ഏത് നിമിഷവും ഉരുള്‍പൊട്ടാം’; വടക്കാഞ്ചേരി അകമലയില്‍ മുന്നറിയിപ്പ്

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി അകമല ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നാലു വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Read Also: വയനാട്ടിലേത് മഹാ ദുരന്തം, പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത: മൃതദേഹങ്ങള്‍ നോക്കാന്‍ തള്ളിക്കയറരുത്: മുഖ്യമന്ത്രി

മൈനിങ് ആന്റ് ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയില്‍ പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശവാസികള്‍ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാല്‍ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകള്‍ നഗരസഭയെ അറിയിച്ചു.

41 കുടുംബങ്ങളാണ് ഈ മേഖലയിലുള്ളത്. ഇവരോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വടക്കാഞ്ചേരി നഗരസഭ അറിയിച്ചു. മാറുന്നതിനാവശ്യമായ ക്യാമ്പുകള്‍ ഒരുക്കിയതായും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, കോഴിക്കോട് ബാലുശ്ശേരിയിലും ജനങ്ങള്‍ ഭീതിയിലാണ്. മലവെള്ളം ഭൂമിയിലേക്ക് വലിയ ശബ്ദത്തോടെ ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. സംഭവം ശ്രദ്ധയില്‍പെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button