KeralaLatest NewsNews

മായയുടെ കൊലയ്ക്ക് പിന്നില്‍ മന്ത്രവാദം? സിവില്‍ ഡിഫന്‍സ് അംഗമായ മായ ഫയര്‍ഫോഴ്‌സ് വോളണ്ടയറും കൂടിയാണ്

തിരുവനന്തപുരം: കാട്ടാക്കടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിഞ്ഞതോടെ ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനായി അന്വേഷണം ശക്തമാക്കി.
ഇയാള്‍ നാട്ടില്‍തന്നെ തങ്ങാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. ഇയാളുടെ ഫോണ്‍ ടവറുകള്‍ ഉള്‍പ്പടെ പരിശോധിക്കുകയാണ്. ചിലരെ സംശയം തോന്നിയതിനെ തുടര്‍ന്ന് വിളിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അവരെ വിട്ടയച്ചു.

Read Also പണയ സ്വർണമില്ലാതെ അംഗങ്ങളുടെ പേരിൽ അവരറിയാതെ കോടികളുടെ വായ്പാ തട്ടിപ്പ്: സിപിഎം നേതാവിനെ പുറത്താക്കി

അതേസമയം, വീട്ടില്‍ ഒരാള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നും ഇയാള്‍ പൂജാകര്‍മിയാണെന്നുമുള്ള സൂചന പോലീസ് നല്‍കുന്നുണ്ട്. അതിനാല്‍തന്നെ മന്ത്രവാദ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നു.

കാട്ടാക്കട മുതിയാവിളയില്‍ മായ മുരളിയെയാണ് വ്യാഴാഴ്ച വീടിനോട് ചേര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മര്‍ദനത്തിന്റെ പാടുകളും മൃതദേഹത്തിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വീട്ടില്‍ വഴക്കും പതിവാണെന്ന് നാട്ടുകാരും പഞ്ചായത്ത് അംഗവും നല്‍കിയ മൊഴി ശരിവയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും.

സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ജേതാവായിരുന്നു മായ. പത്താംക്ലാസ് പഠനത്തിനു ശേഷം ബോക്‌സിംഗ് ഉപേക്ഷിച്ചു. സിവില്‍ ഡിഫന്‍സ് അംഗമായ മായ ഈ തെരഞ്ഞെടുപ്പില്‍ വോളണ്ടയറായി സേവനം അനുഷ്ഠിച്ചിരുന്നു. ആതുര സേവനത്തിലും മികച്ച സേവനമാണ് മായ നടത്തി വന്നിരുന്നത്. ഫയര്‍ഫോഴ്‌സിന്റെ വോളണ്ടറിയര്‍ കൂടിയായിരുന്നു ഇവര്‍.

എട്ടു വര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവ് മരിച്ചതോടെ മക്കളുമായി ഒറ്റപ്പെട്ട ജീവിതമായിരുന്നു. ഇതിനിടയിലാണ് മായയുടെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ രഞ്ജിത്ത് കടന്നുവന്നത്. രണ്ടു കുട്ടികളാണ് ആദ്യ വിവാഹത്തില്‍ മായയ്ക്ക് ഉണ്ടായിരുന്നത്.

ഇവര്‍ കുറെക്കാലം കുട്ടികളോടൊപ്പം വട്ടിയൂര്‍ക്കാവില്‍ താമസിച്ചിരുന്നു. പിന്നീട് കുട്ടികളെ മായയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നു മുതല്‍ ഇവര്‍ കാട്ടാക്കട മുതിയാവിളയിലേക്ക് താമസം മാറ്റി. കഴിഞ്ഞ എട്ടു മാസമായി മുതിയാവിളയില്‍ വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ബന്ധുക്കളും മായയുടെ സുഹൃത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി.

അജ്ഞാതനായ ഒരാള്‍ മായ താമസിച്ച വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടെന്ന് നാട്ടുകാര്‍ പോലീസിന് മൊഴിയും നല്‍കിയിരുന്നു. പേരൂര്‍ക്കട ഭാഗത്തുള്ള ആളാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇയാള്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ ഇതുവരെയും മറ്റാരെയും പ്രതി ചേര്‍ത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button