Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

‘എന്ത് കൂടോത്രമാണ് ചെയ്തത്’, രാത്രി മുറിയില്‍നടന്നത് നൗഷിദിന്റെ വിചാരണ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന്

കൊച്ചി: കലൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. പ്രതി നൗഷിദു(31)മായി വ്യാഴാഴ്ച വൈകിട്ട് നടത്തിയ തെളിവെടുപ്പിലാണ് അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ വീട്ടുവളപ്പില്‍നിന്ന് കത്തി കണ്ടെടുത്തത്. കൃത്യം നടത്തിയശേഷം പ്രതി കത്തി സമീപത്തെ വീട്ടുവളപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ രേഷ്മ(27)യെയാണ് കലൂരിലെ ഓയോ റൂംസ് അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് കുത്തിക്കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് യുവതിയുടെ കരച്ചില്‍ കേട്ട് സംശയം തോന്നിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ യുവതിയെ കുത്തേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയത്തെതുടര്‍ന്ന് കെയര്‍ടേക്കറായ നൗഷിദിനെയും അപ്പോള്‍ത്തന്നെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൃത്യം നടത്തിയതെന്ന് നൗഷിദ് തന്നെയാണെന്ന് വ്യക്തമായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു.

പ്രതിയുടെ ഫോണില്‍നിന്ന് കൊലപാതകത്തിന് മുന്‍പുള്ള ചില ഞെട്ടിക്കുന്നദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊലപാതകത്തിന് മുന്‍പ് പ്രതി യുവതിയെ വിചാരണ ചെയ്തതായും ഇതെല്ലാം ഫോണില്‍ പകര്‍ത്തിയെന്നുമാണ് പോലീസ് പറയുന്നത്. രേഷ്മയും നൗഷിദും ഏറെനാളായി പരിചയമുള്ളവരാണ്. എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്ത പ്രതി താന്‍ കെയര്‍ടേക്കറായി ജോലിചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് രേഷ്മയെ വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് മുറിയില്‍വെച്ച് രേഷ്മയെ ചോദ്യംചെയ്യാന്‍ തുടങ്ങി. എന്തിന് തന്നെക്കുറിച്ച് മോശംകാര്യങ്ങള്‍ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളെല്ലാമാണ് പ്രതി ചോദിക്കുന്നത്. എന്നാല്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു രേഷ്മയുടെ മറുപടി. പ്രതിയുടെ ആരോപണങ്ങളെല്ലാം ഇവര്‍ നിഷേധിക്കുകയും ചെയ്തു. ഈ സമയമെല്ലാം രേഷ്മ കരയുകയായിരുന്നു. അവസാനം കരഞ്ഞുകൊണ്ട്

‘എന്നാല്‍ തന്നെ കൊന്നോളൂ’ എന്നും രേഷ്മ വീഡിയോയില്‍ പറയുന്നതായാണ് വിവരം. യുവതിയെ കൊലപ്പെടുത്തിയ ശേഷം കൃത്യം നടത്തിയത് മറ്റാരെങ്കിലുമാണെന്ന് വരുത്തിതീര്‍ക്കാനാണ് പ്രതി ലക്ഷ്യമിട്ടത്. എന്നാല്‍, ആദ്യഘട്ടത്തില്‍ തന്നെ പോലീസിന് നൗഷാദിനെ സംശയം ഉണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ യുവതിക്ക് കുത്തേറ്റിട്ടും കെയര്‍ടേക്കറായ നൗഷിദ് ഈ വിവരം ആദ്യം പോലീസില്‍ അറിയിക്കാത്തതായിരുന്നു ആദ്യത്തെ സംശയം. ഇതോടെ പ്രതിയെ രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button