തീ ആളിക്കത്തിച്ചിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചെന്നിട്ടെന്ത് കാര്യം ? പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് സുധക്കുട്ടി

ഇവിടെ ബോധപൂർവ്വം കുത്തിത്തിരിപ്പുണ്ടാക്കാൻ അനുവദിക്കില്ല

അമൽ നീരദ് ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ അൻവർ സെൻസറിങ്ങിനു വന്നപ്പോൾ ഉണ്ടായ സംഭവത്തെക്കുറിച്ച് സെൻസർ ബോർഡ് അംഗം കൂടിയായ സുധക്കുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. മത വികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആ ചിത്രത്തിന് നേരെ ആദ്യം പ്രതികരിച്ചത് ആലപ്പി അഷ്റഫും (സംവിധായകൻ) ഷാഹിദാ കമാലുമായിരുന്നുവെന്ന് സുധക്കുട്ടി പറയുന്നു.

READ ALSO: ശാസ്ത്രത്തെ മനുഷ്യമനസ്സുകളിൽ ഉണർത്താൻ മത താരതമ്യങ്ങളില്ലാതെ ശാസ്ത്രത്തെ പറ്റി മാത്രം പറയുക: ഷംസീറിനോട് ഹരീഷ് പേരടി

കുറിപ്പ് പൂർണ്ണ രൂപം,

അൻവർ എന്ന സിനിമ സെൻസറിംഗിന് വന്നു. പ്രൊഫ. ജോർജ് ഓണക്കൂർ , ആലപ്പി അഷ്റഫ് (സംവിധായകൻ) ഷാഹിദാ കമാൽ പിന്നെ ഞാനും. കമ്മിറ്റിയുടെ ഘടനയിൽ തന്നെയുണ്ടല്ലോ സെൻസർ ഓഫീസറുടെ മിടുക്ക്.

ഒന്നോ രണ്ടോ സീനിന് കത്രികപ്പൂട്ടിടേണ്ടി വന്നു . പ്രകോപനപരമായ രണ്ടോ മൂന്നോ സംഭാഷണങ്ങൾ മ്യൂട്ടാക്കി. വെടിപ്പുരയ്ക്കരികിൽ മത്താപ്പ് കത്തിച്ച് കളിക്കരുതല്ലോ. വിശദീകരണത്തിനെത്തിയ നടൻ പൃഥ്വിരാജ് ഞഞ്ഞാ പിഞ്ഞാ ന്യായം നിരത്തി. സംവിധായകൻ എന്തോ ഹാജരായില്ല.
‘ഇവിടെ ബോധപൂർവ്വം കുത്തിത്തിരിപ്പുണ്ടാക്കാൻ അനുവദിക്കില്ല . ‘മതവികാരം ഇളക്കിവിടാതെ സമാധാനത്തോടെ ജീവിക്കണം ഞങ്ങൾക്ക്’ എന്ന് പൊട്ടിത്തെറിച്ച് എണീറ്റത് ആ രണ്ട് പേർ. അഷ്റഫും ഷാഹിദയും. അവരോട് അന്ന് തോന്നിയ ആദരവിന് അളവില്ലായിരുന്നു. എന്നിട്ടും നടൻ മുനിഞ്ഞു കത്തി.

സിനിമയുടെ അവസാന ഭാഗത്ത് എല്ലാറ്റിനും ന്യായീകരണമുണ്ടല്ലോ എന്ന് നടൻ. അത് മതിയോ. തീ ആളിക്കത്തിച്ചിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ട് ചെന്നിട്ടെന്ത് കാര്യം ?

സുധക്കുട്ടി.

Share
Leave a Comment