KeralaLatest NewsNews

പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു : കെ.സുരേന്ദ്രന്‍

കൊതുക് നശീകരണം ഇനിയും നടന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രോഗം അതിവേഗം പടര്‍ന്ന് പിടിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നത് തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ മാസം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചത് ആരോഗ്യവിഭാഗത്തിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഒരു മാസം കൊണ്ട് 79 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

‘മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഡെങ്കുവും എലിപ്പനിയും കേരളത്തില്‍ വ്യാപകമാവുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അലംഭാവമാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാക്കിയത്. മഴക്കാല രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങളെല്ലാം അപര്യാപ്തമാണ്. കൂടുതല്‍ ബെഡുകളും ഡോക്ടര്‍മാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ അനുവദിക്കണം. കൊതുക് നശീകരണം ഇനിയും നടന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രോഗം അതിവേഗം പടര്‍ന്ന് പിടിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തിന്റെ ആരോഗ്യമന്ത്രി ഇനിയെങ്കിലും കാര്യക്ഷമമായ ഇടപെടല്‍ നടത്തണം. ജനജീവിതം സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ മന്ത്രി രാജിവെയ്ക്കണം’, കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button