Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

‘ആ മൂന്ന് കുരുന്നുകൾ എന്ത് പിഴച്ചു? അവരുടെ അച്ഛന്‍ ജീവിച്ചിരുപ്പുണ്ട്, ഞങ്ങള്‍ക്ക് അറിയാവുന്ന കുട്ടികള്‍, ഹൃദയഭേദകം’

കണ്ണൂർ: കണ്ണൂർ ചെറുപുഴയില്‍ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാർ. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ്, സുരഭി, സുജിത് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയുടെ മക്കളെ മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷമായിരുന്നു ഇവർ ആത്മഹത്യ ചെയ്തത്. മക്കളുടെ കൊലപാതകത്തിൽ ഞെട്ടി നാട്ടുകാർ. അച്ഛൻ ജീവിച്ചിരിക്കെ എന്തിനാണ് ഇത്തരമൊരു കടുംകൈ ആ മക്കളോട് ശ്രീജ കാണിച്ചതെന്ന് ഇവർ ചോദിക്കുന്നു.

മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്ന് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. ശ്രീജയും ആദ്യ ഭർത്താവും തമ്മിൽ പിരിഞ്ഞ് ജീവിക്കുന്ന കാര്യവും പുതിയ പങ്കാളി ഷാജിയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരായതെന്നാണ് വിവരം. ഷാജിയ്ക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചത്.

‘ആ കുട്ടികള്‍ക്ക് ഒരു നല്ല ഭാവിയില്ലേ… അവരുടെ അച്ഛന്‍ അതായത് ശ്രീജയുടെ ഭര്‍ത്താവ് സുനില്‍ ജീവിച്ചിരിപ്പുണ്ട്. കുട്ടികളെ എന്തിനു കൊന്നു? ഇത് ഹൃദയഭേദകമാണ്. ഞങ്ങള്‍ക്ക് അറിയുന്ന കുട്ടികള്‍. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. നല്ല ഉണര്‍വും ഉത്സാഹവുമുണ്ടായിരുന്ന ഞങ്ങളുടെ കൊച്ചു മിടുക്കന്മാരും കൊച്ചു മിടുക്കിയുമാണ്‌ ഒരു സുപ്രഭാതത്തില്‍ ഒന്നുമറിയാതെ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. ഞങ്ങള്‍ക്ക് നൊമ്പരപ്പെടാതിരിക്കാന്‍ കഴിയില്ല’, നാട്ടുകാർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ശ്രീജയുടെ ഭര്‍ത്താവ് സുനിലിന്റെ പേരിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്ന വീട്. സുനിലുമായി യാതൊരു പ്രശ്നവും ഇല്ലാതിരുന്ന സമയത്താണ് ശ്രീജ സുനിലിനെ ഒഴിവാക്കി ഷാജിക്കൊപ്പം പോയത്. അതുകൊണ്ട് തന്നെ വീട് ഒഴിയാന്‍ സുനില്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്നുണ്ടായ മാനസിക സമ്മർദ്ദവും ഷാജിയുമായുണ്ടായ വഴക്കുമാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button