Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കും, അജിൻ സാമും സംഘവും പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് രാത്രിയിൽ; പീഡനം 

പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു സമീപം ചൊവ്വര വെള്ളാരപ്പള്ളി ക്രിരേലി ഹൗസിൽ അജിൻസാം(23), ഇയാൾക്ക് സഹായങ്ങൾ ചെയ്ത് നൽകിയ കാലടി കിഴക്കാപുറത്ത് കുടി വീട്ടിൽ അഖിലേഷ്(23), കിഴക്കുംഭാഗം കാഞ്ഞൂർ കാച്ചപ്പള്ളി വീട്ടിൽ ജെറിൻ(29), കിഴക്കുംഭാഗം കാഞ്ഞൂർ ഐക്കംപുറത്ത് പൂർണിമ നിവാസിൽ പൂർണിമ(21), വൈക്കം കായിപ്പുറത്ത് വീട്ടിൽ ശ്രുതി(25) എന്നിവരെയാണ് പാറശ്ശാല പോലീസ് സമീപം കാലടിയിൽ നിന്നു പിടികൂടിയത്.

പ്രതികൾ താമസിച്ചിരുന്ന ഹോം സ്റ്റേയ്ക്കടുത്ത് തമ്പടിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ അടിച്ച് കിളി പാറിയ രീതിയിലാണ് പ്രതികൾ ഇവിടെ ഉണ്ടായിരുന്നത്. ഇവർ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയ വഴിയാണ് സംഘം പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. വിശ്വാസം പിടിച്ച് പറ്റുന്നതിനായി പൂർണിമ, ശ്രുതി എന്നീ യുവതികൾ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിക്കും.

അജിൻ സാം ആണ് സംഘത്തിലെ പ്രധാനി. ഇയാളുമായി പ്രണയത്തിലായ നെയ്യാറ്റിൻകര സ്വദേശിയായ പതിനേഴുകാരിക്ക് പൂർണിമയെയും ശ്രുതിയെയും വിശ്വാസമായിരുന്നു. തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ ആയിരുന്നു അജിൻ യുവതികളെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയത്. വിശ്വാസം ആർജ്ജിച്ചെടുത്ത ശേഷം, രാത്രിയിൽ വീട്ടിലെത്തി ഇവർ പെൺകുട്ടിയെ കൂടിക്കൊണ്ടുപോവുകയായിരുന്നു. ഹോട്ടൽ മുറിയിൽ സംസാരിച്ച് കൊണ്ടിരിക്കെ മൂവരും പുറത്തേക്ക് പോയി. ഈ സമയം പെൺകുട്ടിയും അജിനും തന്നെയായി. അപ്പോഴായിരുന്നു പീഡനം.

മകളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, സുഹൃത്തിന്റെ വീട്ടിൽ പോയതാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. അടുത്ത ദിവസം മുതൽ അജിൻ സാമിനെ ഫോണിൽ ലഭിക്കാതെ വന്നതോടെ പെൺകുട്ടി പീഡനത്തിനിരയായ വിവരം വീട്ടിൽ തുറന്നു പറഞ്ഞു. പാറശ്ശാല എസ്എച്ച്.ഒ ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജി എസ്എസ്, എഎസ്ഐ മിനി, എസ് സിപിഒ സാബു, സിപിഒ സുനിൽകുമാർ, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button