![](/wp-content/uploads/2023/02/untitled-11-12.jpg)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി കോടതി. നടിക്കുനേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കു മേല്‍ ചുമത്തിയിട്ടുള്ളത് ക്രൂരമായ കുറ്റകൃത്യമാണെന്നും കോടതി പറഞ്ഞു. സുനിയുടെ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.
അതേസമയം, കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് നടിയ്ക്ക് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നതെന്ന് കോടതി വാക്കാല്‍ വിലയിരുത്തിയതും, സുനിയുടെ ജാമ്യ ഹർജി വിധി പറയാൻ മാറ്റിയതും.
Post Your Comments