Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ഒഡീഷയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമര്‍ശകനും സുഹൃത്തും

ഹോട്ടലിലെ ജനാലയില്‍ നിന്നും വീണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഒഡീഷയിലെ ഒരു ഹോട്ടലില്‍ ഡിസംബര്‍ 22, 25 തീയതികളില്‍ രണ്ട് റഷ്യന്‍ വിനോദ സഞ്ചാരികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡിസംബര്‍ 21 ന് ഒഡീഷയിലെ രായഗഡയിലുള്ള സായ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നാല് റഷ്യന്‍ വിനോദസഞ്ചാരികള്‍ താമസിച്ചിരുന്നു. അവരില്‍ ഒരാളായ വ്ളാഡിമിര്‍ ബുഡനോവിനെ ഡിസംബര്‍ 22-ന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുഡനോവ് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഡിസംബര്‍ 25-ന് അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് പവല്‍ ആന്റോവ് ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read Also: മദ്യ ലഹരിയിൽ ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് ഭയന്ന് യുവാവ് ജീവനൊടുക്കി

കാണ്ഡമാല്‍ ജില്ലയിലെ ദരിങ്ബാഡി ഹില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് റഷ്യന്‍ വിനോദസഞ്ചാരികള്‍ സായ് ഹോട്ടലില്‍ താമസിക്കാന്‍ എത്തിയത്.

അതേസമയം, റായഗഡയില്‍ തന്നെ പിതാവിനെ സംസ്‌കരിക്കാന്‍ വ്ളാഡിമിറിന്റെ മകന്‍ ഒഡീഷ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

മരിച്ച റഷ്യന്‍ വിനോദസഞ്ചാരികളില്‍ ഒരാള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകനായിരുന്നു. റഷ്യയിലെ ‘ഏറ്റവും കൂടുതല്‍ വരുമാനമുള്ള തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരന്‍’ എന്ന് വിളിക്കപ്പെടുന്ന ആന്റോവ് ഒരു കോടീശ്വരനായിരുന്നു. ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പേരില്‍ പ്രസിഡന്റിന്റെ തുറന്ന വിമര്‍ശകനായിരുന്നു അദ്ദേഹം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ ഉക്രേനിയന്‍ സിവിലിയന്മാരെ മുറിവേല്‍പ്പിക്കുന്ന റഷ്യന്‍ ‘ഭീകരത’ എന്ന് ആന്റോവ് വിശേഷിപ്പിച്ചിരുന്നു. അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കാന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആന്റോവ് ഇന്ത്യയിലെത്തിയത്.

അതേസമയം, ഹോട്ടലിലെ ജനാലയില്‍ നിന്ന് വീണാണ് ആന്റോവ് മരിച്ചതെന്ന് കൊല്‍ക്കത്തയിലെ റഷ്യന്‍ കൗണ്‍സല്‍ ജനറല്‍ അലക്സി ഇടാംകിന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button