KeralaLatest NewsNews

വാടക വീട്ടിലെ സാധനങ്ങള്‍ മാറ്റുന്നതിനായി എത്തിയ സി ഐ ടി യു തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു

പൊതുവഴിയില്‍ വെച്ച് യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിച്ചു, സിഐടിയു തൊഴിലാളി അറസ്റ്റില്‍

 

തിരുവനന്തപുരം : സിഐടിയു തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്‌കൂളിന് സമീപം ഈമാസം മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വഞ്ചിയൂര്‍ സഫയര്‍ സെന്ററിന് സമീപത്തുള്ള 31 കാരിയെ ചിറക്കുളം റോഡിലുള്ള സിഐടിയു തൊഴിലാളി അശോകനാണ് പീഡിപ്പിച്ചത്. പൊതുവഴിയില്‍ വച്ച് വിവസ്ത്രയാക്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Read Also: യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു : ആക്രമണം ജോലി കഴിഞ്ഞ് മടങ്ങവേ

അതേസമയം, ഇരുവും നേരത്തെ സൗഹാര്‍ദ്ദത്തിലായിരുന്നതായും, യുവതിയുടെ വീട്ടിലേക്കുള്ള സാധനങ്ങള്‍ പതിവായി വാങ്ങിയിരുന്നത് അശോകനാണെന്നും വിവരമുണ്ട്. തുടര്‍ച്ചയായി രണ്ടു ദിവസം പീഡന ശ്രമങ്ങളും മൂന്നാം ദിവസം പീഡനവുമാണ് നടന്നത്. സെപ്റ്റംബര്‍ ഒന്നാം തിയതി രാത്രി ഒമ്പതിന് അശോകന്‍ യുവതിയുടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന്, യുവതിയുടെ ഇടതുകവിളിലെ മറുകില്‍ തൊട്ടതോടെ, മേലില്‍ എന്റെ ദേഹത്ത് തൊടരുതെന്ന് യുവതി അശോകന് താക്കീത് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ രണ്ടിന് രാത്രി 7.30ന് അശോന്‍ വീണ്ടും യുവതിയുടെ വീട്ടിലെത്തി. ഡൈനിംങ്ങ് ഹാളില്‍ വച്ച് അശോകന്‍ യുവതിയുടെ കൈയില്‍ കയറി പിടിച്ചു. തട്ടിമാറ്റിയെങ്കിലും ‘നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ‘ എന്ന് പറഞ്ഞ് വീണ്ടും ബലമായി പിടിച്ച് കൈയില്‍ ഉമ്മ വച്ചുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്, സെപ്റ്റംബര്‍ മൂന്നിന് യുവതി തന്റെ പഴയ വാടകവീട്ടില്‍ നിന്നുള്ള സാധനം മാറ്റാന്‍ അശോകനെ വിളിച്ചു. സാധനം മാറ്റുന്നതിനിടെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അതിക്രൂരമായ പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

വഞ്ചിയൂര്‍ സ്‌കൂളിന് സമീപമുള്ള പൊതു ഇടവഴിയില്‍ എത്തിയപ്പോള്‍ അശോകന്‍ തന്നെ ബലമായി കയറിപ്പിടിക്കുകയും വിവസ്ത്രയാക്കി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button