
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 20 കോടി രൂപ കണ്ടെടുത്തു. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പണം കണ്ടെടുത്തത്. ഈ തുക എസ്.എസ്.സി അഴിമതിയിൽ നിന്നുള്ള വരുമാനമാണെന്ന് ഇഡി അറിയിച്ചു.
അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇരുപതിലധികം മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ഇഡി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നിന്ന് രേഖകൾ, സംശയാസ്പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും ഇഡി കണ്ടെടുത്തിട്ടുണ്ട്.
തെലങ്കാനയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുന്നു
കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ സഹമന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാർ ജില്ലയിലെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. എസ്.എസ്.സി റിക്രൂട്ട്‌മെന്റ് അഴിമതി കേസിൽ രണ്ട് മന്ത്രിമാരെയും സി.ബി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.
Post Your Comments