Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

നാല് വയസുള്ള മകനൊപ്പം സ്‌കൂളിലെത്തിയ യുവതിയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു: തമിഴ്‌നാട്ടിലും ഹിജാബ് വിവാദം പുകയുന്നു

താംബരം: കർണാടകയിൽ തിരി കൊളുത്തിയ ഹിജാബ് വിവാദം മറ്റ് സംസ്ഥാനങ്ങളിലേക്കും പടർന്നിരുന്നു. ഇപ്പോഴിതാ, കർണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധിയുടെ ചുവട് പിടിച്ച് തമിഴ്‌നാട്ടിലെ ഒരു സ്‌കൂൾ കൂടി രംഗത്ത്. നാല് വയസുള്ള മകന് അഡ്മിഷൻ എടുക്കാനെത്തിയ യുവതിയോട് സ്‌കൂൾ അധികൃതർ ഹിജാബ് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടു. സ്‌കൂൾ പ്രിൻസിപ്പലും സമാന അഭിപ്രായം നടത്തിയതിനെ തുടർന്ന്, സ്‌കൂൾ അധികൃതർക്കെതിരെ യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിൽ ചെന്നൈയിലെ സെലൈയൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

താംബരം സ്വദേശിയായ ആഷിഖ് മീരാൻ ആണ് തനിക്കും തന്റെ ഭാര്യയ്ക്കും നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് പരാതി നൽകിയത്. മകന് അഡ്മിഷൻ എടുക്കാനായി ഈസ്റ്റ് താംബരത്തെ പ്രൈവറ്റ് സ്‌കൂളിൽ എത്തിയതായിരുന്നു ആഷിഖും ഭാര്യയും. സ്‌കൂൾ ഗേറ്റ് കടന്നതും, സെക്യൂരിറ്റിയും മറ്റ് സ്റ്റാഫ് അംഗങ്ങളും ഇവരെ തടഞ്ഞു. സ്‌കൂൾ പരിസരത്ത് ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്നും, അത് ഊരി വെച്ച ശേഷം അകത്തേക്ക് കയറാമെന്നുമായിരുന്നു ഇവർ ദമ്പതികളോട് പറഞ്ഞത്.

Also Read:സന്തോഷ് ട്രോഫി സെമി ലൈനപ്പായി: കേരളത്തിന് കർണാടക എതിരാളികൾ

ഇതേക്കുറിച്ച് സംസാരിക്കാൻ ഇവർ പിൻസിപ്പലിനെ നേരിൽ കണ്ടു. എന്നാൽ, പ്രിൻസിപ്പലും ജീവനക്കാരന്റെ നിലപാടിനെ പിന്തുണക്കുകയായിരുന്നു. സ്‌കൂൾ പരിസരത്ത് സ്ത്രീകൾക്ക് ഹിജാബ് ധരിക്കാൻ അനുവാദമില്ലെന്ന് പ്രിൻസിപ്പൽ ദമ്പതികളോട് പറഞ്ഞു. ഇതോടെ, മകന് അഡ്മിഷൻ എടുക്കാതെ ഇരുവരും സ്‌കൂളിന് പുറത്തെത്തിയ ശേഷം നേരെ, പോലീസ് സ്റ്റേഷനിലേക്കായിരുന്നു പോയത്. സംഭവത്തിന്റെ ചൂടാറും മുൻപ് ഇരുവരും പരാതി നൽകി. സ്‌കൂൾ പ്രിൻസിപ്പലിനെ കണ്ട് പരാതി സംബന്ധിച്ച് പ്രതികരണം തേടുമെന്നും, സ്‌കൂളിലെ മറ്റ് അധ്യാപകരുമായും സ്റ്റാഫ് അംഗങ്ങളുമായും സംസാരിക്കുമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, കർണാടകയിൽ ഹിജാബ് വിവാദം കത്തിനിന്ന സമയം തമിഴ്‌നാട്ടിൽ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ, തമിഴ്‌നാട്ടിൽ ഇതാദ്യമായാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം രംഗത്ത് വരുന്നത്. സ്കൂൾ അധികൃതരുടെ നടപടി സംസ്ഥാന സർക്കാരിനെയും രാഷ്ട്രീയ പാർട്ടികളെയും അസ്വസ്ഥമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button