
ബേ ഓവല്‍: വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിലും പാകിസ്ഥാന് തോല്‍വി. ശക്തരായ ഓസ്ട്രേലിയ ഏഴു വിക്കറ്റിനാണ് പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, 34.4 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ബിസ്മാ മറൂഫാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. ആലിയ റിയാസും (53) അര്‍ദ്ധ സെഞ്ച്വറി നേടി. വിക്കറ്റ് കീപ്പര്‍ അലീസ ഹീലി ഓസീസ് നിരയിൽ അര്‍ദ്ധ സെഞ്ച്വറി നേടി. 79 പന്തുകളില്‍ നിന്ന് 72 റണ്‍സെടുത്താണ് താരം പുറത്തായത്.
Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!
35 റണ്‍സെടുത്ത നായിക മെഗ് ലാന്നിംഗും 34 റണ്‍സ് നേടിയ ഓപ്പണര്‍ റേച്ചല്‍ ഹെയ്നസും മികച്ച പ്രകടനം കാഴ്ചവെച്ചു. ജയത്തോടെ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇന്ത്യയാണ് രണ്ടാമത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാന് അവസാന സ്ഥാനത്താണ്.
Post Your Comments