CricketLatest NewsNewsSports

ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന് നായകന്‍ ഡീല്‍ എല്‍ഗറിന്റെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

എല്‍ഗര്‍ 188 ബോളില്‍ 96 റണ്‍സുമായി പുറത്താകാതെ നിന്നു. ടെംബ ബാവുമ 23 റണ്‍സുമായി നായകന് പിന്തുണ നല്‍കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാലാം ദിനം മഴ മൂലം രണ്ട് സെഷനുകള്‍ വൈകിയാണ് മത്സരം ആരംഭിച്ചത്. 92 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ദസ്സന്റെ വിക്കറ്റാണ് പ്രോട്ടീസിന് നാലാം ദിനം നഷ്ടമായത്.

Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. ജൊഹന്നാസ്ബര്‍ഗിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതിന് മുമ്പ് ഇവിടെ അഞ്ച് മത്സരമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മത്സരവും ഇന്ത്യ ജയിച്ചു. മൂന്ന് മത്സരം സമനിലയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button