Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

'കല്ലേറിലാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതും അപകടമുണ്ടായതും.'

ലക്‌നൗ: ലഖിംപൂരിലെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ശ്രിനിവാസ് ബി വി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.യുപിയില്‍ കർഷക സമരക്കാരുടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക.

അതേസമയം പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാൻ പോലീസ് അനുമതി നൽകിയിരുന്നില്ല. സംഘർഷ സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.ഇന്ന് പുലര്‍ച്ചെയാണ് പ്രിയങ്ക ഗാന്ധി ലഖിംപൂരിലെത്തിയത്. ‘ഇത് കര്‍ഷകരുടെ രാജ്യമാണെന്നും, കര്‍ഷകരെ കാണുന്നതിന് എന്തിനാണ് തടയുന്നതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും അവര്‍ പ്രതികരിച്ചു.

ബിഎസ്പി നേതാക്കള്‍ ലഖിംപൂരിലേക്ക് പോകുന്നതും പോലീസ് തടഞ്ഞു. നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അപകടത്തില്‍ മരിച്ചുവെന്ന് ലഖിംപുര്‍ ഖേരി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരുണ്‍കുമാര്‍ സിംഗ് വ്യക്തമാക്കിയത്.

ലഖിംപൂര്‍ ഖേരിയില്‍ നാല് സമരക്കാർ ഉള്‍പ്പടെ എട്ട് പേരാണ് മരിച്ചതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് സ്ഥിരീകരിച്ചു. കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങ് അലങ്കോലമാക്കാനായി കല്ലുകളും വാളുകളുമായി അക്രമമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാർ. ഇതിനിടെ കല്ലേറിലാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ ആരോപണം.

ഈ വാഹനമോടിച്ചത് കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണെന്ന് സമരക്കാർ ആരോപിക്കുന്നു. എന്നാല്‍ ഇത് അജയ് കുമാര്‍ മിശ്ര നിഷേധിച്ചു. തന്റെ മകന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നെന്നും, മറ്റ് ചിലരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button